Thursday 22 October 2009
Sunday 13 September 2009
സ്കിന്നര്‍ ഹോസ്റ്റല്‍
യുസിക്ക് ഏറെക്കാലം ആറ്റുനോറ്റുണ്ടായ ഉണ്ണിയാണ് ഇന്നത്തെ സ്കിന്നര്‍ ഹോസ്റ്റല്‍. അതായത് പെണ്‍കുട്ടികളുടെ സ്കിന്നര്‍.
മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്കിന്നര്‍ വില്ല്യം സായ്പ്പിന്റെ പേരിലുള്ള മെന്‍സ് ഹോസ്റ്റല്‍ ( യു സി കോളെജിനെ 'മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ പുത്രി ' എന്നാണ് പണ്ടുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്) കോളേജിന്റെ ആദ്യകാലം മുതല്‍ക്കേ ഇവിടുണ്ട്. വീരശൂരരും പരാക്രമികളുമായ അനേകം പുരുഷസിങ്കങ്ങളും ബഹുമാന്യരായ അനേകം അധ്യാപകരും ഇവിടെ പാര്‍ത്തിട്ടുമുണ്ട്. പക്ഷേ, എണ്‍പതുകളുടെ അവസാനം ആണ്‍കുട്ടികളെ പുറത്താക്കി പെങ്കൊച്ചുങ്ങള്‍ക്കായി തുറന്നുകൊടുത്തപ്പോഴാണ് സ്കിന്നര്‍ യുസിയുടെ ശ്രദ്ധാകേന്ദ്രമായത്. കാമ്പസിനകത്തുള്ള ഏക പെണ്‍ഹോസ്റ്റല്‍. ഇതുപോലൊരെണ്ണം വേറെ കാണണമെങ്കില്‍ മെയിന്‍ റോഡ് മുറിച്ച് കാല്‍കിലോമീറ്റര്‍ ശരണം വിളിച്ചുനടന്ന് അംബേദ്കര്‍ കോളനിക്കു പിന്നിലുള്ള 'ഈസ്റ്റ് ഹോസ്റ്റലി'ലും 'വെസ്റ്റ് ഹോസ്റ്റലി'ലുമെത്തണം.
ഇന്നാലോചിച്ചാല്‍ ചിരി വരും. സ്കിന്നര്‍ എന്ന ഉശിരന്‍ സായ്പിന്റെ പേരില്‍ ഒരു പെണ്‍ഹോസ്റ്റല്‍. പുരുഷന്മാരെ മാത്രം പാര്‍പ്പിക്കുന്ന സ്ഥാപനത്തിന് 'ലീലാമ്മ' എന്നു പേരിടും പോലെ! എന്നാല്‍, പുരുഷന്മാര്‍ ഏറ്റവുമധികം വായിക്കുന്ന മാഗസിന് 'വനിത' എന്നു പേരുള്ള ഈ നാട്ടില്‍ ഇതൊന്നും വലിയ തമാശയല്ല.
സ്കിന്നര്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നുകൊടുത്തു എന്നല്ല, അടച്ചുകൊടുത്തു എന്നാണ് പറയേണ്ടത്. ചില പെണ്‍കുട്ടികളുടെ മനസ്സുപോലെ ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന വിധം തുറന്നുകിടക്കുകയായിരുന്നു അതുവരെ സ്കിന്നര്‍. മതിലുമില്ല, ഗേറ്റുമില്ല, ഗേറ്റിങ്കല്‍ പാറാവുമില്ല. എന്നുവച്ചാല്‍, അടിച്ചു കോണ്‍ തെറ്റി ഉടുമുണ്ടഴിഞ്ഞ് രണ്ടാംനിലയിലൂടെ നടക്കുന്ന 'നാഗരാജാക്ക'ന്മാരെ വരെ ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരെ നിന്ന് വെറും കണ്ണുകൊണ്ട് കാണാം!
'പെണ്ണിന് പ്രൈവസി ജന്മസിദ്ധം' എന്നാണല്ലോ ചില പെണ്‍കുട്ടികളുടെ ഉള്ളിലിരിപ്പ്. പെണ്‍സ്പര്‍ശമേറ്റതോടെ അന്നോളം സമൃദ്ധമായി പ്രദര്‍ശിപ്പിച്ചിരുന്നതൊക്കെ സ്കിന്നര്‍ അടച്ചിട്ടു. ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരയില്‍ ഗമണ്ടനൊരു മതിലും മതിലിനു മുകളില്‍ കുപ്പിച്ചില്ലുകളും (ഇതിനു വേണ്ട ചില്ലുകള്‍ ക്വാര്‍ട്ടര്‍, പൈന്റ് കുപ്പികളുടെ രൂപത്തില്‍ സ്കിന്നര്‍ വളപ്പിനകത്തെ കുറ്റിക്കാടുകളില്‍ പതുങ്ങിക്കിടപ്പുണ്ടായിരുന്നു) മതിലിനറ്റത്ത് പടുകൂറ്റന്‍ ഇരുമ്പുഗെയ്റ്റും ഗെയ്റ്റിനപ്പുറം പാറാവുശാലയും പാറാവുകാരന്റെ പക്കല്‍ സന്ദര്‍ശകരജിസ്റ്ററും സ്ഥാപിക്കപ്പെട്ടു. ഇതിനും പുറമെ, വേണ്ടപ്പെട്ടവരെ ഒരുനോക്കു കാണാന്‍ ബ്രദറായും കസിനായുമെത്തുന്ന പാവം ആണ്‍കുട്ടികളെ 'വാടാപോടാ' വിളിക്കാനൊരു 'വാഡനും'!
പുറമേ നിന്നു നോക്കിയാല്‍ സംഗതി ദുരൂഹമാണ്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ അടഞ്ഞുകിടക്കുന്നപോലെ. രണ്ടെണ്ണം വയ്ക്കേണ്ടിടത്ത് ഇരുനൂറെന്ന കണക്കില്‍ കോണ്‍ക്രീറ്റ് അഴികള്‍. താഴെയും മുകളിലും എന്നുവേണ്ട, ഇടനാഴികള്‍ മുഴുവന്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. പുറംകാഴ്ച പോയിട്ട് സൂര്യനെപ്പോലും കാണാന്‍ ഒളികണ്ണിട്ട് നോക്കണം. ഓരോ മുറിക്കുള്ളിലും മെലിഞ്ഞതും തടിച്ചതും ഇടത്തരവുമായി മൂന്നോ നാലോ അഞ്ചോ അന്തേവാസികള്‍. വൈകിട്ട് രണ്ടു മണിക്കൂര്‍ ഹോക്കി കളിച്ച് ക്ഷീണിച്ചെത്തുന്ന പാവം പിള്ളാര് ഒന്നാഞ്ഞു വലിച്ചാല്‍ തീര്‍ന്നുപോകാവുന്നതേയുള്ളൂ സ്കിന്നറിനുള്ളിലെ ശുദ്ധവായു എന്നു തോന്നിപ്പോകും. (ഭാരതത്തിന്റേതെന്ന പോലെ യു സിയുടെയും ദേശീയവിനോദം ഹോക്കിയാണ്. കാലങ്ങളായി എം.ജി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച പെണ്‍ ഹോക്കി ടീമും യു.സിയുടേതുതന്നെ. കാരണം, ഹോക്കി കളിക്കാരികള്‍ക്കുള്ള എം.ജിയിലെ ഏക സ്പോര്‍ട്സ് ഹോസ്റ്റല്‍ ഇവിടെയായിരുന്നു. 1985-ല്‍ രാജ്യമൊട്ടാകെയുള്ള ടീമുകള്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ അന്തര്‍സര്‍വകലാശാലാ ഹോക്കി മത്സരം നടന്നത് സ്കിന്നര്‍ ഹോസ്റ്റലിനു മുന്നിലുള്ള ക്രിക്കറ്റ് കോര്‍ട്ടില്‍! അന്ന് സ്കിന്നര്‍ ആണ്‍കുട്ടികളുടേതായിരുന്നു.)
ഇപ്പറഞ്ഞതൊക്കെ വെറും പുറംകാഴ്ച. പെണ്ണിനെ സംബന്ധിച്ച പലതിനും ചെറിയൊരു ദുരൂഹത കാണുമല്ലോ. വാസ്തവത്തില്‍, സ്കിന്നറിനകം ബീനാ കണ്ണന്റെ 'ശീമാട്ടി' പോലെ വിശാലമാണ്. (കണ്ണനോടു മുട്ടി അയ്യപ്പാസ് 'ഗോവിന്ദ'യായ കഥ കോട്ടയത്തെ കൊച്ചുകുഞ്ഞിനുമറിയാം.) കാറ്റും വെളിച്ചവും ഇഷ്ടം പോലെ. നാലുചുറ്റും കൊട്ടക്കണക്കിന് 'പ്രകൃതിരമണി'. ഗന്ധര്‍വമനസ്സുള്ള ചില പാമ്പുകള്‍ കന്യകമാരുമായി ഇഷ്ടം കൂടാന്‍ ഇടയ്ക്കിടെ മുറികളിലെത്തും. പാവം പാമ്പ്! താങ്ങാവുന്നതിലധികം സുന്ദരിമാരെ കണ്ട് സകല പുരുഷത്വവും തളര്‍ന്ന് അതങ്ങനെ പരിപ്പിളകിക്കിടക്കും. അപ്പോള്‍, ഹോക്കി സ്റ്റിക്ക് പിടിച്ച് കൈ തഴമ്പിച്ച ഏതെങ്കിലും പെണ്‍പുലിയോ വാച്ചര്‍ കണ്ണപ്പന്‍ ചേട്ടനോ വന്ന് നെറുകംതലയ്ക്കടിച്ച് അതിനെ ദൂരേയ്ക്കെറിയും. അപ്പനപ്പൂപ്പന്മാരുടെ ചോര വീണ മണ്ണില്‍ നിന്ന് പിന്നെയും പിന്നെയും 'പാമ്പുണ്ണി'കള്‍ മുളച്ചുപൊന്തും. പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് അവരും സ്കിന്നറിലേക്ക് ഇഴഞ്ഞെത്തും. വിധി തഥൈവ!
മറ്റേതൊരു പെണ്ണാലയവും പോലെ രാത്രികാലങ്ങളില്‍ സ്കിന്നറും സജീവമാകും. എട്ടു മുതല്‍ എട്ടര വരെ 'അര്‍മാദി'ക്കാനുള്ളതാണ്. മദാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'റിക്രിയേഷന്‍ ടൈം'. വിശാലമായ 'സ്റ്റഡി റൂമി'ല്‍ പെണ്ണായ പെണ്ണെല്ലാം ശക്തിപ്രകടനത്തിനെത്തും. പാട്ടും ഡാന്‍സും വട്ടും വാചകവും തുടങ്ങി ഓരിയിടല്‍ വരെയായി അരമണിക്കൂര്‍ 'ശടേ'ന്നു തീരും. ശേഷം മുറികളിലേക്ക്. അവിടെ നിര്‍ത്തിയത് ഇവിടെ തുടരും.
പത്തുമണി കഴിഞ്ഞ് മുറിയില്‍ ലൈറ്റിടരുതെന്നും സംസാരം പാടില്ലെന്നുമാണ് നിയമം. ലംഘിക്കപ്പെടാന്‍ നിയമങ്ങളുള്ളപ്പോഴാണല്ലോ ഏതൊരു ഇന്ത്യന്‍ പൌരന്റേയും ജീവിതം അര്‍ഥസമ്പൂര്‍ണമാകുന്നത്. മേട്രന്റെ കണ്ണു വെട്ടിച്ച് സ്കിന്നര്‍വാസികള്‍ മെഴുകുതിരിവെട്ടത്തില്‍ പരദൂഷണത്തിന്റെ പറുദീസകള്‍ തീര്‍ക്കും. അന്നു പകല്‍ കണ്ടതും കേട്ടതുമായ സകലതും രാത്രികാലങ്ങളില്‍ പുനഃസൃഷ്ടിക്കപ്പെടും. പ്രശസ്തരും അപ്രശസ്തരുമായ അനേകം ആണ്‍കുട്ടികളും അധ്യാപകരും ആ പെണ്ണരങ്ങുകളില്‍ അഭിനേതാക്കളായെത്തും. ഇതിനിടയില്‍ ചിലര്‍ ആളനക്കമില്ലാത്ത മൂലകളില്‍ ഒറ്റയ്ക്കിരുന്ന് വെള്ളക്കടലാസിലേക്ക് മനസ്സ് പകര്‍ത്തുന്നുണ്ടാകും.
വര്‍ഷത്തില്‍ രണ്ടേരണ്ട് തവണ മാത്രമേ ആണ്‍കുട്ടികള്‍ സംഘമായി സ്കിന്നറിനകത്ത് പ്രവേശിക്കാറുള്ളൂ. ഇലക്ഷന്‍ സമയത്തും ക്രിസ്തുമസ് കാലത്തും. എല്ലാ പാര്‍ട്ടിക്കാരുടെയും പ്രചരണപരിപാടിയിലെ ഗ്ലാമര്‍ ഇനമാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശനം. കാമിനിമാരെയും കാണാന്‍ കൊതിച്ചവരെയും അവരുടെ മടകളില്‍ സന്ധിക്കാനുള്ള സുവര്‍ണാവസരം. പ്രസംഗിച്ചും പാട്ടുപാടിയും കവിത ചൊല്ലിയും ഈ സന്ദര്‍ശനം പരമാവധി നീട്ടാന്‍ ആണ്‍കുട്ടികള്‍ കൊതിക്കും. കൂട്ടുകാരെ പരമാവധി സമയം അവിടെ പിടിച്ചുനിര്‍ത്താന്‍ പെണ്‍കുട്ടികളും.
ക്രിസ്തുമസ് കാലത്തെ സന്ദര്‍ശനം ചാക്കോ ഹോസ്റ്റലുകാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. കാരള്‍ പാടിയെത്തുന്ന അവരെ സ്കിന്നറുകാര്‍ രാജകീയമായി വരവേല്‍ക്കും. പാട്ടിനിടെ 'ക്രിസ്തുമസ് ഫാദര്‍' അവതാരത്തിന്റെ വക സ്ക്രിപ്റ്റിലുള്ളതും ഇല്ലാത്തതുമായ കിടിലന്‍ നമ്പറുകളുണ്ടാകും. പട്ടിണി കിടന്ന് 'സ്ലിം ബ്യൂട്ടി'യായ കൊച്ചിന്റെ മുഖത്തു നോക്കി "എപ്പോ വന്നു എത്യോപ്യേന്ന്...?" തുടര്‍ന്ന് മേട്രന്റെ കവിളേലൊന്നു നുള്ളി "എന്താ കുഞ്ഞേ, ഇവള്‍ക്ക് കഴിക്കാനൊന്നും കൊടുക്കുന്നില്ലേ.." എന്നൊരു സ്നേഹശകാരം. തടിയുള്ളവരെയും വെറുതെ വിടില്ല അപ്പൂപ്പന്‍. നൈറ്റിയാല്‍ മറച്ച വയറൊന്നുഴിഞ്ഞു നോക്കി ഫുള്‍ 'ബാസി'ല്‍ ഒരു കാച്ചങ്ങുകാച്ചും: "കുഞ്ഞിനിത് എത്രാം മാസമാ...?" ക്രിസ്തുമസ് ഫാദറിന്റെ സ്വതസിദ്ധമായ വാത്സല്യത്തിന്റെ മറവില്‍ പൊടി 'ടച്ചിങ്സും' ഈ സമയത്ത് തരപ്പെടും. ഇത്തരം നമ്പറുകളില്‍ പലതിന്റെയും പിന്നില്‍ സ്കിന്നറിലെ ചില അന്തേവാസികളുടെ കുരുട്ടുബുദ്ധി കൂടിയുണ്ടാകും എന്നതാണ് സത്യം.
ക്രിസ്തുമസ് ഫാദറായി വന്നത് ആരെന്ന സസ്പെന്‍സ് കാരളിലുടനീളം പെണ്‍ മനസ്സുകളില്‍ തങ്ങിക്കിടക്കും. ഒടുവില്‍, പാട്ടും ഡാന്‍സും കഴിഞ്ഞ്, വയറു നിറയെ ഭക്ഷണവും മനസ്സു നിറയെ കോരിത്തരിപ്പുമായി ചാക്കോ സംഘം മടങ്ങും.
സ്കിന്നര്‍ പെണ്‍കുട്ടികളുടേതായതോടെ എന്നെന്നേയ്ക്കുമായി അടഞ്ഞുപോയ ഒന്നുണ്ട്. ഹോസ്റ്റലിനുള്ളിലൂടെ കരീം സാറിന്റെ ക്വാര്‍ട്ടേഴ്സിലേക്കു പോയിരുന്ന നടപ്പുവഴി. കരീം സാറിന് മൂന്ന് ആണ്‍ മക്കളാണെന്നും അവര്‍ 'ഇലയും മുള്ളും' കഥയിലെ (ഏതു വന്ന് ഏതില്‍ വീണാലും ഇല താറുമാറായിപ്പോകുന്ന 'മെയ്ല്‍ ഷോവനിസ്റ്റ്' പഴങ്കഥ) മുള്ളുകളാണെന്നും നന്നായറിയാവുന്ന കോളേജ് അധികൃതര്‍ ആ വഴി കൊട്ടിയടച്ചു. അക്കാലത്തെ ചില രാത്രികളില്‍ സ്കിന്നറിന്റെ പടിഞ്ഞാറേ മൂലയ്ക്കുള്ള ആഞ്ഞിലി മരത്തിനുകീഴെ ഗതി കിട്ടാത്ത ചില ആത്മാക്കള്‍ അലഞ്ഞുനടപ്പുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്കിന്നറില്‍ സ്ഥിരമായുള്ളത് ഒരാള്‍ മാത്രം. വാച്ചര്‍ കണ്ണപ്പന്‍ ചേട്ടന്‍. ഇന്നത്തെ സ്കിന്നറിലെ ഏക പുരുഷപ്രജ. കോളേജിനു തൊട്ടരികെയായിട്ടും ദിവസം അരമണിക്കൂര്‍ മാത്രം സ്വന്തം വീട്ടില്‍ ചിലവഴിക്കുന്നയാള്‍. സ്കിന്നറിലെ തലമുറകള്‍ക്ക് സഹായിയായി, ആരാലും ശ്രദ്ധിക്കപ്പെടാതെ ആ ജന്മം തേഞ്ഞുതീരുന്നു.
മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്കിന്നര്‍ വില്ല്യം സായ്പ്പിന്റെ പേരിലുള്ള മെന്‍സ് ഹോസ്റ്റല്‍ ( യു സി കോളെജിനെ 'മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ പുത്രി ' എന്നാണ് പണ്ടുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്) കോളേജിന്റെ ആദ്യകാലം മുതല്‍ക്കേ ഇവിടുണ്ട്. വീരശൂരരും പരാക്രമികളുമായ അനേകം പുരുഷസിങ്കങ്ങളും ബഹുമാന്യരായ അനേകം അധ്യാപകരും ഇവിടെ പാര്‍ത്തിട്ടുമുണ്ട്. പക്ഷേ, എണ്‍പതുകളുടെ അവസാനം ആണ്‍കുട്ടികളെ പുറത്താക്കി പെങ്കൊച്ചുങ്ങള്‍ക്കായി തുറന്നുകൊടുത്തപ്പോഴാണ് സ്കിന്നര്‍ യുസിയുടെ ശ്രദ്ധാകേന്ദ്രമായത്. കാമ്പസിനകത്തുള്ള ഏക പെണ്‍ഹോസ്റ്റല്‍. ഇതുപോലൊരെണ്ണം വേറെ കാണണമെങ്കില്‍ മെയിന്‍ റോഡ് മുറിച്ച് കാല്‍കിലോമീറ്റര്‍ ശരണം വിളിച്ചുനടന്ന് അംബേദ്കര്‍ കോളനിക്കു പിന്നിലുള്ള 'ഈസ്റ്റ് ഹോസ്റ്റലി'ലും 'വെസ്റ്റ് ഹോസ്റ്റലി'ലുമെത്തണം.
ഇന്നാലോചിച്ചാല്‍ ചിരി വരും. സ്കിന്നര്‍ എന്ന ഉശിരന്‍ സായ്പിന്റെ പേരില്‍ ഒരു പെണ്‍ഹോസ്റ്റല്‍. പുരുഷന്മാരെ മാത്രം പാര്‍പ്പിക്കുന്ന സ്ഥാപനത്തിന് 'ലീലാമ്മ' എന്നു പേരിടും പോലെ! എന്നാല്‍, പുരുഷന്മാര്‍ ഏറ്റവുമധികം വായിക്കുന്ന മാഗസിന് 'വനിത' എന്നു പേരുള്ള ഈ നാട്ടില്‍ ഇതൊന്നും വലിയ തമാശയല്ല.
സ്കിന്നര്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നുകൊടുത്തു എന്നല്ല, അടച്ചുകൊടുത്തു എന്നാണ് പറയേണ്ടത്. ചില പെണ്‍കുട്ടികളുടെ മനസ്സുപോലെ ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന വിധം തുറന്നുകിടക്കുകയായിരുന്നു അതുവരെ സ്കിന്നര്‍. മതിലുമില്ല, ഗേറ്റുമില്ല, ഗേറ്റിങ്കല്‍ പാറാവുമില്ല. എന്നുവച്ചാല്‍, അടിച്ചു കോണ്‍ തെറ്റി ഉടുമുണ്ടഴിഞ്ഞ് രണ്ടാംനിലയിലൂടെ നടക്കുന്ന 'നാഗരാജാക്ക'ന്മാരെ വരെ ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരെ നിന്ന് വെറും കണ്ണുകൊണ്ട് കാണാം!
'പെണ്ണിന് പ്രൈവസി ജന്മസിദ്ധം' എന്നാണല്ലോ ചില പെണ്‍കുട്ടികളുടെ ഉള്ളിലിരിപ്പ്. പെണ്‍സ്പര്‍ശമേറ്റതോടെ അന്നോളം സമൃദ്ധമായി പ്രദര്‍ശിപ്പിച്ചിരുന്നതൊക്കെ സ്കിന്നര്‍ അടച്ചിട്ടു. ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരയില്‍ ഗമണ്ടനൊരു മതിലും മതിലിനു മുകളില്‍ കുപ്പിച്ചില്ലുകളും (ഇതിനു വേണ്ട ചില്ലുകള്‍ ക്വാര്‍ട്ടര്‍, പൈന്റ് കുപ്പികളുടെ രൂപത്തില്‍ സ്കിന്നര്‍ വളപ്പിനകത്തെ കുറ്റിക്കാടുകളില്‍ പതുങ്ങിക്കിടപ്പുണ്ടായിരുന്നു) മതിലിനറ്റത്ത് പടുകൂറ്റന്‍ ഇരുമ്പുഗെയ്റ്റും ഗെയ്റ്റിനപ്പുറം പാറാവുശാലയും പാറാവുകാരന്റെ പക്കല്‍ സന്ദര്‍ശകരജിസ്റ്ററും സ്ഥാപിക്കപ്പെട്ടു. ഇതിനും പുറമെ, വേണ്ടപ്പെട്ടവരെ ഒരുനോക്കു കാണാന്‍ ബ്രദറായും കസിനായുമെത്തുന്ന പാവം ആണ്‍കുട്ടികളെ 'വാടാപോടാ' വിളിക്കാനൊരു 'വാഡനും'!
പുറമേ നിന്നു നോക്കിയാല്‍ സംഗതി ദുരൂഹമാണ്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ അടഞ്ഞുകിടക്കുന്നപോലെ. രണ്ടെണ്ണം വയ്ക്കേണ്ടിടത്ത് ഇരുനൂറെന്ന കണക്കില്‍ കോണ്‍ക്രീറ്റ് അഴികള്‍. താഴെയും മുകളിലും എന്നുവേണ്ട, ഇടനാഴികള്‍ മുഴുവന്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. പുറംകാഴ്ച പോയിട്ട് സൂര്യനെപ്പോലും കാണാന്‍ ഒളികണ്ണിട്ട് നോക്കണം. ഓരോ മുറിക്കുള്ളിലും മെലിഞ്ഞതും തടിച്ചതും ഇടത്തരവുമായി മൂന്നോ നാലോ അഞ്ചോ അന്തേവാസികള്‍. വൈകിട്ട് രണ്ടു മണിക്കൂര്‍ ഹോക്കി കളിച്ച് ക്ഷീണിച്ചെത്തുന്ന പാവം പിള്ളാര് ഒന്നാഞ്ഞു വലിച്ചാല്‍ തീര്‍ന്നുപോകാവുന്നതേയുള്ളൂ സ്കിന്നറിനുള്ളിലെ ശുദ്ധവായു എന്നു തോന്നിപ്പോകും. (ഭാരതത്തിന്റേതെന്ന പോലെ യു സിയുടെയും ദേശീയവിനോദം ഹോക്കിയാണ്. കാലങ്ങളായി എം.ജി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച പെണ്‍ ഹോക്കി ടീമും യു.സിയുടേതുതന്നെ. കാരണം, ഹോക്കി കളിക്കാരികള്‍ക്കുള്ള എം.ജിയിലെ ഏക സ്പോര്‍ട്സ് ഹോസ്റ്റല്‍ ഇവിടെയായിരുന്നു. 1985-ല്‍ രാജ്യമൊട്ടാകെയുള്ള ടീമുകള്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ അന്തര്‍സര്‍വകലാശാലാ ഹോക്കി മത്സരം നടന്നത് സ്കിന്നര്‍ ഹോസ്റ്റലിനു മുന്നിലുള്ള ക്രിക്കറ്റ് കോര്‍ട്ടില്‍! അന്ന് സ്കിന്നര്‍ ആണ്‍കുട്ടികളുടേതായിരുന്നു.)
ഇപ്പറഞ്ഞതൊക്കെ വെറും പുറംകാഴ്ച. പെണ്ണിനെ സംബന്ധിച്ച പലതിനും ചെറിയൊരു ദുരൂഹത കാണുമല്ലോ. വാസ്തവത്തില്‍, സ്കിന്നറിനകം ബീനാ കണ്ണന്റെ 'ശീമാട്ടി' പോലെ വിശാലമാണ്. (കണ്ണനോടു മുട്ടി അയ്യപ്പാസ് 'ഗോവിന്ദ'യായ കഥ കോട്ടയത്തെ കൊച്ചുകുഞ്ഞിനുമറിയാം.) കാറ്റും വെളിച്ചവും ഇഷ്ടം പോലെ. നാലുചുറ്റും കൊട്ടക്കണക്കിന് 'പ്രകൃതിരമണി'. ഗന്ധര്‍വമനസ്സുള്ള ചില പാമ്പുകള്‍ കന്യകമാരുമായി ഇഷ്ടം കൂടാന്‍ ഇടയ്ക്കിടെ മുറികളിലെത്തും. പാവം പാമ്പ്! താങ്ങാവുന്നതിലധികം സുന്ദരിമാരെ കണ്ട് സകല പുരുഷത്വവും തളര്‍ന്ന് അതങ്ങനെ പരിപ്പിളകിക്കിടക്കും. അപ്പോള്‍, ഹോക്കി സ്റ്റിക്ക് പിടിച്ച് കൈ തഴമ്പിച്ച ഏതെങ്കിലും പെണ്‍പുലിയോ വാച്ചര്‍ കണ്ണപ്പന്‍ ചേട്ടനോ വന്ന് നെറുകംതലയ്ക്കടിച്ച് അതിനെ ദൂരേയ്ക്കെറിയും. അപ്പനപ്പൂപ്പന്മാരുടെ ചോര വീണ മണ്ണില്‍ നിന്ന് പിന്നെയും പിന്നെയും 'പാമ്പുണ്ണി'കള്‍ മുളച്ചുപൊന്തും. പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് അവരും സ്കിന്നറിലേക്ക് ഇഴഞ്ഞെത്തും. വിധി തഥൈവ!
മറ്റേതൊരു പെണ്ണാലയവും പോലെ രാത്രികാലങ്ങളില്‍ സ്കിന്നറും സജീവമാകും. എട്ടു മുതല്‍ എട്ടര വരെ 'അര്‍മാദി'ക്കാനുള്ളതാണ്. മദാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'റിക്രിയേഷന്‍ ടൈം'. വിശാലമായ 'സ്റ്റഡി റൂമി'ല്‍ പെണ്ണായ പെണ്ണെല്ലാം ശക്തിപ്രകടനത്തിനെത്തും. പാട്ടും ഡാന്‍സും വട്ടും വാചകവും തുടങ്ങി ഓരിയിടല്‍ വരെയായി അരമണിക്കൂര്‍ 'ശടേ'ന്നു തീരും. ശേഷം മുറികളിലേക്ക്. അവിടെ നിര്‍ത്തിയത് ഇവിടെ തുടരും.
പത്തുമണി കഴിഞ്ഞ് മുറിയില്‍ ലൈറ്റിടരുതെന്നും സംസാരം പാടില്ലെന്നുമാണ് നിയമം. ലംഘിക്കപ്പെടാന്‍ നിയമങ്ങളുള്ളപ്പോഴാണല്ലോ ഏതൊരു ഇന്ത്യന്‍ പൌരന്റേയും ജീവിതം അര്‍ഥസമ്പൂര്‍ണമാകുന്നത്. മേട്രന്റെ കണ്ണു വെട്ടിച്ച് സ്കിന്നര്‍വാസികള്‍ മെഴുകുതിരിവെട്ടത്തില്‍ പരദൂഷണത്തിന്റെ പറുദീസകള്‍ തീര്‍ക്കും. അന്നു പകല്‍ കണ്ടതും കേട്ടതുമായ സകലതും രാത്രികാലങ്ങളില്‍ പുനഃസൃഷ്ടിക്കപ്പെടും. പ്രശസ്തരും അപ്രശസ്തരുമായ അനേകം ആണ്‍കുട്ടികളും അധ്യാപകരും ആ പെണ്ണരങ്ങുകളില്‍ അഭിനേതാക്കളായെത്തും. ഇതിനിടയില്‍ ചിലര്‍ ആളനക്കമില്ലാത്ത മൂലകളില്‍ ഒറ്റയ്ക്കിരുന്ന് വെള്ളക്കടലാസിലേക്ക് മനസ്സ് പകര്‍ത്തുന്നുണ്ടാകും.
വര്‍ഷത്തില്‍ രണ്ടേരണ്ട് തവണ മാത്രമേ ആണ്‍കുട്ടികള്‍ സംഘമായി സ്കിന്നറിനകത്ത് പ്രവേശിക്കാറുള്ളൂ. ഇലക്ഷന്‍ സമയത്തും ക്രിസ്തുമസ് കാലത്തും. എല്ലാ പാര്‍ട്ടിക്കാരുടെയും പ്രചരണപരിപാടിയിലെ ഗ്ലാമര്‍ ഇനമാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശനം. കാമിനിമാരെയും കാണാന്‍ കൊതിച്ചവരെയും അവരുടെ മടകളില്‍ സന്ധിക്കാനുള്ള സുവര്‍ണാവസരം. പ്രസംഗിച്ചും പാട്ടുപാടിയും കവിത ചൊല്ലിയും ഈ സന്ദര്‍ശനം പരമാവധി നീട്ടാന്‍ ആണ്‍കുട്ടികള്‍ കൊതിക്കും. കൂട്ടുകാരെ പരമാവധി സമയം അവിടെ പിടിച്ചുനിര്‍ത്താന്‍ പെണ്‍കുട്ടികളും.
ക്രിസ്തുമസ് കാലത്തെ സന്ദര്‍ശനം ചാക്കോ ഹോസ്റ്റലുകാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. കാരള്‍ പാടിയെത്തുന്ന അവരെ സ്കിന്നറുകാര്‍ രാജകീയമായി വരവേല്‍ക്കും. പാട്ടിനിടെ 'ക്രിസ്തുമസ് ഫാദര്‍' അവതാരത്തിന്റെ വക സ്ക്രിപ്റ്റിലുള്ളതും ഇല്ലാത്തതുമായ കിടിലന്‍ നമ്പറുകളുണ്ടാകും. പട്ടിണി കിടന്ന് 'സ്ലിം ബ്യൂട്ടി'യായ കൊച്ചിന്റെ മുഖത്തു നോക്കി "എപ്പോ വന്നു എത്യോപ്യേന്ന്...?" തുടര്‍ന്ന് മേട്രന്റെ കവിളേലൊന്നു നുള്ളി "എന്താ കുഞ്ഞേ, ഇവള്‍ക്ക് കഴിക്കാനൊന്നും കൊടുക്കുന്നില്ലേ.." എന്നൊരു സ്നേഹശകാരം. തടിയുള്ളവരെയും വെറുതെ വിടില്ല അപ്പൂപ്പന്‍. നൈറ്റിയാല്‍ മറച്ച വയറൊന്നുഴിഞ്ഞു നോക്കി ഫുള്‍ 'ബാസി'ല്‍ ഒരു കാച്ചങ്ങുകാച്ചും: "കുഞ്ഞിനിത് എത്രാം മാസമാ...?" ക്രിസ്തുമസ് ഫാദറിന്റെ സ്വതസിദ്ധമായ വാത്സല്യത്തിന്റെ മറവില്‍ പൊടി 'ടച്ചിങ്സും' ഈ സമയത്ത് തരപ്പെടും. ഇത്തരം നമ്പറുകളില്‍ പലതിന്റെയും പിന്നില്‍ സ്കിന്നറിലെ ചില അന്തേവാസികളുടെ കുരുട്ടുബുദ്ധി കൂടിയുണ്ടാകും എന്നതാണ് സത്യം.
ക്രിസ്തുമസ് ഫാദറായി വന്നത് ആരെന്ന സസ്പെന്‍സ് കാരളിലുടനീളം പെണ്‍ മനസ്സുകളില്‍ തങ്ങിക്കിടക്കും. ഒടുവില്‍, പാട്ടും ഡാന്‍സും കഴിഞ്ഞ്, വയറു നിറയെ ഭക്ഷണവും മനസ്സു നിറയെ കോരിത്തരിപ്പുമായി ചാക്കോ സംഘം മടങ്ങും.
സ്കിന്നര്‍ പെണ്‍കുട്ടികളുടേതായതോടെ എന്നെന്നേയ്ക്കുമായി അടഞ്ഞുപോയ ഒന്നുണ്ട്. ഹോസ്റ്റലിനുള്ളിലൂടെ കരീം സാറിന്റെ ക്വാര്‍ട്ടേഴ്സിലേക്കു പോയിരുന്ന നടപ്പുവഴി. കരീം സാറിന് മൂന്ന് ആണ്‍ മക്കളാണെന്നും അവര്‍ 'ഇലയും മുള്ളും' കഥയിലെ (ഏതു വന്ന് ഏതില്‍ വീണാലും ഇല താറുമാറായിപ്പോകുന്ന 'മെയ്ല്‍ ഷോവനിസ്റ്റ്' പഴങ്കഥ) മുള്ളുകളാണെന്നും നന്നായറിയാവുന്ന കോളേജ് അധികൃതര്‍ ആ വഴി കൊട്ടിയടച്ചു. അക്കാലത്തെ ചില രാത്രികളില്‍ സ്കിന്നറിന്റെ പടിഞ്ഞാറേ മൂലയ്ക്കുള്ള ആഞ്ഞിലി മരത്തിനുകീഴെ ഗതി കിട്ടാത്ത ചില ആത്മാക്കള്‍ അലഞ്ഞുനടപ്പുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്കിന്നറില്‍ സ്ഥിരമായുള്ളത് ഒരാള്‍ മാത്രം. വാച്ചര്‍ കണ്ണപ്പന്‍ ചേട്ടന്‍. ഇന്നത്തെ സ്കിന്നറിലെ ഏക പുരുഷപ്രജ. കോളേജിനു തൊട്ടരികെയായിട്ടും ദിവസം അരമണിക്കൂര്‍ മാത്രം സ്വന്തം വീട്ടില്‍ ചിലവഴിക്കുന്നയാള്‍. സ്കിന്നറിലെ തലമുറകള്‍ക്ക് സഹായിയായി, ആരാലും ശ്രദ്ധിക്കപ്പെടാതെ ആ ജന്മം തേഞ്ഞുതീരുന്നു.
Tuesday 14 July 2009
ജോണിസമരം
യുസിയില്‍ പഠിച്ചുപോയ ആണ്‍കുട്ടികള്‍ പുതുതായി പഠിക്കാനെത്തുന്നവരോട് വര്‍ഷങ്ങളായി പറഞ്ഞുവരുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്: "ഇപ്പോഴത്തെ കോളേജൊക്കെ എന്തിനുകൊള്ളാം. വെറും പള്ളിക്കൂടം! ഞങ്ങളുടെ കാലത്തല്ലേ ഇവിടെ അലമ്പായ അലമ്പൊക്കെ നടന്നത്..."
ആര്‍ക്കും ദഹിക്കാത്ത ഈ ഡയലോഗ് ആവര്‍ത്തിക്കാനാഗ്രഹമില്ല. എന്നുവച്ച് നേര് നിഷേധിക്കുന്നുമില്ല. അല്ലെങ്കിലും ഈ അലമ്പെന്നു പറയുന്നതുതന്നെ ആപേക്ഷികമല്ലേ...!
വിധിവിളയാട്ടം എന്നേ പറയേണ്ടൂ. ഇന്നത്തെ പള്ളിക്കൂടങ്ങളില്‍ മാത്രമുള്ള ഒരു പതിവ് എഴുപതുകളില്‍ കേരളത്തിലെ കലാലയങ്ങളിലുണ്ടായിരുന്നു. ഫൈനല്‍ പരീക്ഷയില്‍ ജയിക്കാത്തവരെ അതേ ക്ലാസ്സില്‍ തന്നെയിരുത്തും . അതെ, തോല്പിക്കല്‍ തന്നെ. മാര്‍ക്കിന്റെ മാത്രമല്ല, അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരെയും തോല്പിച്ചുകളയും. 'Detention' എന്നായിരുന്നു ഈ ഏര്‍പ്പാടിന്റെ പേര്.
സ്കൂളിലില്ലാത്ത പല സൌകര്യങ്ങളും കോളേജിലുണ്ടല്ലോ. അങ്ങനെയെങ്കില്‍ കോളേജില്‍ തോല്ക്കുന്നത് നല്ലതല്ലേ, അത്രയും കൂടുതല്‍ അര്‍മാദിച്ചുകൂടേഎന്നൊക്കെ ചില 'വളഞ്ഞ ബുദ്ധി'കള്‍ക്കു ചിന്തിക്കാം . (അങ്ങനെ ചിന്തിച്ച ഒരു മലയാളിയെ ഒരിക്കല്‍ മണിപ്പാലിലെ പ്രശസ്തമായ 'കസ്തൂര്‍ബാ മെഡിക്കല്‍ കോളേജി'ല്‍ പരിചയപ്പെട്ടു. ബോളിവുഡ് നായകന്മാര്‍ തോറ്റുപോകുന്ന ഗ്ലാമര്‍. ഇട്ടു മൂടാന്‍ മസില്‍. പഠിക്കുന്നത് ബി.ഫാം എട്ടാം വര്‍ഷം! ഉറച്ച ശബ്ദത്തില്‍, അതിരു കവിഞ്ഞ ആത്മവിശ്വാസത്തോടെ ആ യുവകോമളന്‍ ഇത്രയും കൂടി പറഞ്ഞു: "ഇനിയും ഒരെട്ടു വര്‍ഷം കൂടി പഠിച്ചാലും പടച്ചോനാണെ ഞാന്‍ പാസാവില്ല.")
അവിടെയാണ് ഗുലുമാല്‍. തോറ്റാല്‍ പിന്നെ അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ മാത്രമേ കാമ്പസില്‍ കയറാവൂ. കാമ്പസില്‍ കയറാതിരിക്കുക എന്നത് ഒരു കോളേജ് കുമാരനെ സംബന്ധിച്ചിടത്തോളം ലോക്കപ്പില്‍ കിടക്കുന്നതിനു തുല്യമാണല്ലോ. അങ്ങനെയാവാം 'കസ്റ്റഡിയിലെടുക്കുക' എന്നര്‍ത്ഥമുള്ള വാക്കു തന്നെ ആ ശിക്ഷയ്ക്കു ലഭിച്ചത്; Detention!
പരീക്ഷ പാസാകാഞ്ഞതിന് 1970-ല്‍ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയെ 'Detain' ചെയ്തു. അന്നത്തെ കെ.എസ്.യു ജോയിന്റ് സെക്രട്ടറി മാത്യുവിനെ. അലമ്പിനെന്ത് പാര്‍ട്ടിഭേദം ...? സംഭവം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും ഏറ്റെടുത്തു. ഇരുകൂട്ടരും സംഘടിച്ച് സമരം തുടങ്ങി.
സമരം രണ്ടാഴ്ച നീണ്ടു. ഇതിനിടെ, അന്നത്തെ ചരിത്രവിഭാഗം തലവന്‍ A.K.Baby സാറിന്റെ മധ്യസ്ഥതയില്‍ കെ.എസ്.യുക്കാര്‍ ഒത്തുതീര്‍പ്പു ശ്രമം നടത്തി. തോറ്റയാളിന് ഒരു ടെസ്റ്റ് കൂടെ ഇടും . അതില്‍ 20 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ ജയിപ്പിക്കാം എന്ന ഉറപ്പ് പ്രിന്‍സിപ്പാള്‍ C.T.Benjamin സാര്‍ നല്കിയ പശ്ചാത്തലത്തില്‍ കെ.എസ്.യു സമരം പിന്‍വലിച്ച് മുഖം രക്ഷിച്ചു. (എന്നാല്‍ കെ.എസ്.യു കരിങ്കാലിപ്പണി കാട്ടിയെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആരോപണം. ചില പത്രങ്ങളിലൊക്കെ അപ്രകാരം വാര്‍ത്ത വരികയും ചെയ്തു.)
എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഒരു സമരത്തിനു മുന്നില്‍ മാത്യുസമരം 'അയ്യടാ'ന്നായിപ്പോയി. പറഞ്ഞുപറഞ്ഞ് 'ലെജെന്‍ഡ്' ആയി മാറിയ ആ പ്രക്ഷോഭത്തിന്റെ പേര് 'ജോണിസമരം ' എന്നായിരുന്നു.
പ്രതികരണശേഷി കൂടുതലുള്ള വിദ്യാര്‍ഥികള്‍ ഡിറ്റെന്‍ഷനെതിരെ രണ്ടും കല്പിച്ചിറങ്ങിയ വര്‍ ഷമായിരുന്നു 1971. അതുകൊണ്ടുതന്നെ ആ വര്‍ഷം കോളേജ് നടത്തിയ പരീക്ഷ സുരേഷ് ഗോപിച്ചിത്രം പോലെ സംഭവബഹുലമായി. ഡിറ്റെന്‍ഷനോട് എതിര്‍പ്പുള്ള ചിലര്‍ എക്സാം ഹാളില്‍ കയറി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കീറിക്കളഞ്ഞതുവരെയെത്തി കാര്യങ്ങള്‍!
ഒടുവില്‍, ആ വര്‍ഷത്തെ Detention ലിസ്റ്റ് വന്നു. പുറത്തായത് 13 പേര്‍. പരീക്ഷയെഴുതി തോറ്റവരും അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരുമൊക്കെയുണ്ട് ലിസ്റ്റില്‍. കെ.പി.ധനപാലന്‍ (ഇപ്പോഴത്തെ ചാലക്കുടി
എം.പിയും കോണ്‍ഗ്രസ് നേതാവുമായ അതേ ധനപാലന്‍!), മൈക്കിള്‍ തരകന്‍ (ഇപ്പോഴത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനും), എം.ഐ.ഐസക്, എ.റ്റി.ജോണി തുടങ്ങി 13 പുലികള്‍!
13 പണ്ടേ പിശകാണ്. യുസിയിലും അത് തനിനിറം കാട്ടി. ഡിറ്റെന്‍ഷനില്‍ പ്രതിഷേധിച്ച് വിദ്യാര്‍ ഥികള്‍ മാനേജ്മെന്റിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഫലമില്ലാതെ വന്നപ്പോള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥി വി.കെ.മുഹമ്മദ് പ്രസിഡന്റ്, സെക്രട്ടറി എ.റ്റി.ജോണി (പുറത്തായ ജോണി തന്നെ). 'ആക്ഷന്‍ ' എന്നത് പേരില്‍ മാത്രമൊതുങ്ങില്ലെന്നു കണ്ടപ്പോള്‍ മാനേജ്മെന്റ് 12 പേരെ തിരിച്ചെടുത്തു. എ.റ്റി.ജോണി മാത്രം അപ്പോഴും പുറത്ത്. മാത്രമല്ല, ജോണിയുടെ റ്റി.സി. കേരള യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തു കോളേജ് അധികൃതര്‍.
ജോണിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഹോസ്റ്റലുകാരാണ് എല്ലാറ്റിനും മുന്‍പന്തിയില്‍. രാത്രികാലങ്ങളില്‍ ഹോസ്റ്റലുകള്‍ തേനീച്ചക്കൂടുപോലെ സജീവമാകും . സമരത്തിനു പുതിയ തന്ത്രങ്ങള്‍ മെനയും. മുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ പടയ്ക്കും. (ജോണിസമരത്തിലെ മുദ്രാവാക്യമെന്തെന്നു ചോദിച്ചപ്പോള്‍ ഈ പ്രായത്തില്‍ അതു പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു സമരക്കാരില്‍ ചിലരുടെ മറുപടി. എങ്കിലും മുദ്രാവാക്യത്തിലെ ചില വാക്കുകള്‍ മാത്രം അവര്‍ പറഞ്ഞുതന്നു - 'കോഴി, കുട്ടിച്ചാത്തന്‍ , കള്ളയ്യ, മുള്ളയ്യ, ചെതലയ്യ,......' - മനോധര്‍മമനുസരിച്ച് ആര്‍ ക്കും അതിനെ വ്യാഖ്യാനിക്കാം!)
സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 'ഗവേണിംഗ് ബോഡി' കൂടി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. അതോടെ സമരക്കാര്‍ ഗേറ്റിനു വെളിയില്‍ നിരാഹാരം തുടങ്ങി. പ്രതിഷേധിക്കാന്‍ ഗാന്ധിമാര്‍ഗം തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ആ സമരപ്പന്തലില്‍ വച്ച് നക്സലൈറ്റ് അനുഭാവമുള്ള ഒരു തീപ്പൊരി ഇപ്രകാരം പ്രസംഗിച്ചത്രേ: '' ഈ മഹാസൌധം (യുസിയിലേക്കു വിരല്‍ ചൂണ്ടി) ഞങ്ങള്‍ ഡൈനാമൈറ്റ് വച്ച് തകര്‍ക്കും ...!"
അപ്പോഴത്തെ ഒരു ആവേശം. അത്രതന്നെ. വാസ്തവത്തില്‍, യുസിയിലെ ഒരു പുല്ക്കൊടിയെപ്പോലും പരുക്കേല്പിക്കാന്‍ കഴിയാത്തവരായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . എങ്കിലും, മാനേജ്മെന്റ്
മര്‍ക്കടമുഷ്ടി പിടിച്ചപ്പോള്‍ സമരാര്‍ഥികളുടെ സംയമനം തെറ്റി. മഴക്കാറുള്ള ഒരു ദിവസം കോളേജിന്റെ അടച്ചിട്ട ഇരുമ്പ്ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തുകയറി. ഗാന്ധി നട്ട മാവുണ്ടെങ്കിലും അതിനു പിന്നിലുള്ള ഇന്നത്തെ ഓഫീസ് കെട്ടിടം അന്നില്ല. യു.പി. ബ്ലോക്കിലാണ് അന്ന് പ്രിന്‍സിപ്പാളിന്റെ മുറി. അവിടെ മാനേജ്മെന്റിന്റെ അടിയന്തിരയോഗം നടക്കുന്നു.
ഇരച്ചുകയറിയ സമരക്കാര്‍ പ്രിന്‍സിപ്പാളിനെയും ഒപ്പമുള്ളവരെയും 'ഘെരാവോ' ചെയ്തു. തീരുമാനം ഉടന്‍ വേണമെന്നായി അവര്‍. പറ്റില്ല, അതിന് 'ഗവേണിംഗ് ബോഡി' കൂടണം എന്ന് പ്രിന്‍സിപ്പാള്‍ Benjamin സാര്‍. എങ്കില്‍ ഇപ്പോള്‍ തന്നെ കൂടിക്കോ എന്ന് സമരക്കാര്‍ . കാരണം, ഗവേണിംഗ് ബോഡി കൂടാനുള്ള എല്ലാ 'ബോഡി'കളെയും വിദ്യാര്‍ഥികള്‍ വളഞ്ഞുവച്ചിരിക്കുകയാണ് !
അപ്പോഴേക്കും മഴ തുടങ്ങി. മഴവെള്ളം ഒലിച്ചുപോകാനുണ്ടാക്കിയ 'പാത്തി'ക്കടിയില്‍ നിന്ന ബെഞ്ചമിന്‍ സാറിന്റെ തലയില്‍ വെള്ളം കുത്തിയൊലിച്ചുവീണു. (പാത്തിയിലൂടെ ഒഴുകിവന്ന എത്രയോ മഴവെള്ളം ചുമ്മാ 'വേസ്റ്റാക്കി'യെന്ന് ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും!)
സംഗതി കൈവിട്ടുപോകും എന്നുറപ്പായ കോളേജുകാര്‍ പോലീസിനെ വിളിച്ചു. ആലുവ ഡി.വൈ.എസ്.പി V.P.R.Menon ന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെത്തി. ലാത്തിച്ചാര്‍ജിന്റെ വക്കോളമെത്തിയെങ്കിലും ഭാഗ്യവശാല്‍ അതുണ്ടായില്ല. പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മാനേജ്മെന്റ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു: "ജോണിയെ തിരിച്ചെടുക്കാം." ഒരു മാസത്തോളം നീണ്ട സമരം അങ്ങനെ അവസാനിച്ചു. സമരക്കാരുടെ ആംഗിളില്‍ നോക്കിയാല്‍ ശുഭപര്യവസായി!
യുസിയിലെ അക്രമാസക്തമായ ആദ്യസമരം എന്നതു മാത്രമല്ല ജോണിസമരത്തിന്റെ പ്രസക്തി. ഈ സമരത്തോടെ ഡിറ്റെന്‍ഷന്‍ വേണ്ട എന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്കി. കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ Detention അവസാനിപ്പിച്ച ആദ്യ കോളേജായി അതോടെ യു.സി. ഇതിനൊക്കെ പുറമേ കോളേജിലെ 'മെന്‍സ്' ഹോസ്റ്റലുകള്‍ പൂട്ടിച്ച സമരം എന്നൊരു 'ബഹുമതി' കൂടിയുണ്ട് ജോണിസമരത്തിന്. സകല കുഴപ്പങ്ങള്‍ക്കും കാരണം ഹോസ്റ്റലുകളാണെന്നു തിരിച്ചറിഞ്ഞ അധികൃതര്‍ ടാഗോര്‍ ഹോസ്റ്റല്‍ പൊളിക്കാന്‍ ഉത്തരവിട്ടു. ഹോളണ്ട് ഹോസ്റ്റല്‍ (അവിടുത്തെ അനൌദ്യോഗികവിദ്യാര്‍ഥി കൂടിയായിരുന്നു കഥാപുരുഷന്‍ എ.റ്റി.ജോണി) അധ്യാപകര്‍ക്കു മാത്രമാക്കി. ന്യൂ ഹോസ്റ്റല്‍ അടച്ചുപൂട്ടി. ആണുങ്ങള്‍ക്കായി പിന്നീട് യുസിയില്‍ അവശേഷിച്ചത് രണ്ടേ രണ്ട് ഹോസ്റ്റലുകള്‍: സ്കിന്നറും ചാക്കോസും. (ഇതില്‍ സ്കിന്നര്‍ കാലമേറെ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തീറെഴുതി!)
ജോണി ജനിച്ചത് കാലിത്തൊഴുത്തിലല്ല. മാനവരാശിക്കായി ഒരദ്ഭുതവും അദ്ദേഹം ചെയ്തിട്ടുമില്ല. പക്ഷേ, മഹത്തായ ഒരു കലാലത്തെ സംബന്ധിച്ചിടത്തോളം എ.റ്റി.ജോണി ഒരു വിഭജനരേഖയാണ്. യുസിയുടെ ചരിത്രത്തെ അദ്ദേഹം ഇങ്ങനെ വേര്‍തിരിക്കുന്നു. യുസി - ജോണിസമരത്തിനു മുമ്പും ജോണിസമരത്തിനു ശേഷവും!
Courtesy: V.K.Muhammed, C.Mani, Prof. Sunny
(Old students of U.C.College during late 60's and early 70's),
Prof. A.M.Geevarghese (Former head of the dept. of English, U.C.College)
ആര്‍ക്കും ദഹിക്കാത്ത ഈ ഡയലോഗ് ആവര്‍ത്തിക്കാനാഗ്രഹമില്ല. എന്നുവച്ച് നേര് നിഷേധിക്കുന്നുമില്ല. അല്ലെങ്കിലും ഈ അലമ്പെന്നു പറയുന്നതുതന്നെ ആപേക്ഷികമല്ലേ...!
വിധിവിളയാട്ടം എന്നേ പറയേണ്ടൂ. ഇന്നത്തെ പള്ളിക്കൂടങ്ങളില്‍ മാത്രമുള്ള ഒരു പതിവ് എഴുപതുകളില്‍ കേരളത്തിലെ കലാലയങ്ങളിലുണ്ടായിരുന്നു. ഫൈനല്‍ പരീക്ഷയില്‍ ജയിക്കാത്തവരെ അതേ ക്ലാസ്സില്‍ തന്നെയിരുത്തും . അതെ, തോല്പിക്കല്‍ തന്നെ. മാര്‍ക്കിന്റെ മാത്രമല്ല, അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരെയും തോല്പിച്ചുകളയും. 'Detention' എന്നായിരുന്നു ഈ ഏര്‍പ്പാടിന്റെ പേര്.
സ്കൂളിലില്ലാത്ത പല സൌകര്യങ്ങളും കോളേജിലുണ്ടല്ലോ. അങ്ങനെയെങ്കില്‍ കോളേജില്‍ തോല്ക്കുന്നത് നല്ലതല്ലേ, അത്രയും കൂടുതല്‍ അര്‍മാദിച്ചുകൂടേഎന്നൊക്കെ ചില 'വളഞ്ഞ ബുദ്ധി'കള്‍ക്കു ചിന്തിക്കാം . (അങ്ങനെ ചിന്തിച്ച ഒരു മലയാളിയെ ഒരിക്കല്‍ മണിപ്പാലിലെ പ്രശസ്തമായ 'കസ്തൂര്‍ബാ മെഡിക്കല്‍ കോളേജി'ല്‍ പരിചയപ്പെട്ടു. ബോളിവുഡ് നായകന്മാര്‍ തോറ്റുപോകുന്ന ഗ്ലാമര്‍. ഇട്ടു മൂടാന്‍ മസില്‍. പഠിക്കുന്നത് ബി.ഫാം എട്ടാം വര്‍ഷം! ഉറച്ച ശബ്ദത്തില്‍, അതിരു കവിഞ്ഞ ആത്മവിശ്വാസത്തോടെ ആ യുവകോമളന്‍ ഇത്രയും കൂടി പറഞ്ഞു: "ഇനിയും ഒരെട്ടു വര്‍ഷം കൂടി പഠിച്ചാലും പടച്ചോനാണെ ഞാന്‍ പാസാവില്ല.")
അവിടെയാണ് ഗുലുമാല്‍. തോറ്റാല്‍ പിന്നെ അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ മാത്രമേ കാമ്പസില്‍ കയറാവൂ. കാമ്പസില്‍ കയറാതിരിക്കുക എന്നത് ഒരു കോളേജ് കുമാരനെ സംബന്ധിച്ചിടത്തോളം ലോക്കപ്പില്‍ കിടക്കുന്നതിനു തുല്യമാണല്ലോ. അങ്ങനെയാവാം 'കസ്റ്റഡിയിലെടുക്കുക' എന്നര്‍ത്ഥമുള്ള വാക്കു തന്നെ ആ ശിക്ഷയ്ക്കു ലഭിച്ചത്; Detention!
പരീക്ഷ പാസാകാഞ്ഞതിന് 1970-ല്‍ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയെ 'Detain' ചെയ്തു. അന്നത്തെ കെ.എസ്.യു ജോയിന്റ് സെക്രട്ടറി മാത്യുവിനെ. അലമ്പിനെന്ത് പാര്‍ട്ടിഭേദം ...? സംഭവം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും ഏറ്റെടുത്തു. ഇരുകൂട്ടരും സംഘടിച്ച് സമരം തുടങ്ങി.
സമരം രണ്ടാഴ്ച നീണ്ടു. ഇതിനിടെ, അന്നത്തെ ചരിത്രവിഭാഗം തലവന്‍ A.K.Baby സാറിന്റെ മധ്യസ്ഥതയില്‍ കെ.എസ്.യുക്കാര്‍ ഒത്തുതീര്‍പ്പു ശ്രമം നടത്തി. തോറ്റയാളിന് ഒരു ടെസ്റ്റ് കൂടെ ഇടും . അതില്‍ 20 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ ജയിപ്പിക്കാം എന്ന ഉറപ്പ് പ്രിന്‍സിപ്പാള്‍ C.T.Benjamin സാര്‍ നല്കിയ പശ്ചാത്തലത്തില്‍ കെ.എസ്.യു സമരം പിന്‍വലിച്ച് മുഖം രക്ഷിച്ചു. (എന്നാല്‍ കെ.എസ്.യു കരിങ്കാലിപ്പണി കാട്ടിയെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആരോപണം. ചില പത്രങ്ങളിലൊക്കെ അപ്രകാരം വാര്‍ത്ത വരികയും ചെയ്തു.)
എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഒരു സമരത്തിനു മുന്നില്‍ മാത്യുസമരം 'അയ്യടാ'ന്നായിപ്പോയി. പറഞ്ഞുപറഞ്ഞ് 'ലെജെന്‍ഡ്' ആയി മാറിയ ആ പ്രക്ഷോഭത്തിന്റെ പേര് 'ജോണിസമരം ' എന്നായിരുന്നു.
പ്രതികരണശേഷി കൂടുതലുള്ള വിദ്യാര്‍ഥികള്‍ ഡിറ്റെന്‍ഷനെതിരെ രണ്ടും കല്പിച്ചിറങ്ങിയ വര്‍ ഷമായിരുന്നു 1971. അതുകൊണ്ടുതന്നെ ആ വര്‍ഷം കോളേജ് നടത്തിയ പരീക്ഷ സുരേഷ് ഗോപിച്ചിത്രം പോലെ സംഭവബഹുലമായി. ഡിറ്റെന്‍ഷനോട് എതിര്‍പ്പുള്ള ചിലര്‍ എക്സാം ഹാളില്‍ കയറി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കീറിക്കളഞ്ഞതുവരെയെത്തി കാര്യങ്ങള്‍!
ഒടുവില്‍, ആ വര്‍ഷത്തെ Detention ലിസ്റ്റ് വന്നു. പുറത്തായത് 13 പേര്‍. പരീക്ഷയെഴുതി തോറ്റവരും അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരുമൊക്കെയുണ്ട് ലിസ്റ്റില്‍. കെ.പി.ധനപാലന്‍ (ഇപ്പോഴത്തെ ചാലക്കുടി
എം.പിയും കോണ്‍ഗ്രസ് നേതാവുമായ അതേ ധനപാലന്‍!), മൈക്കിള്‍ തരകന്‍ (ഇപ്പോഴത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനും), എം.ഐ.ഐസക്, എ.റ്റി.ജോണി തുടങ്ങി 13 പുലികള്‍!
13 പണ്ടേ പിശകാണ്. യുസിയിലും അത് തനിനിറം കാട്ടി. ഡിറ്റെന്‍ഷനില്‍ പ്രതിഷേധിച്ച് വിദ്യാര്‍ ഥികള്‍ മാനേജ്മെന്റിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഫലമില്ലാതെ വന്നപ്പോള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥി വി.കെ.മുഹമ്മദ് പ്രസിഡന്റ്, സെക്രട്ടറി എ.റ്റി.ജോണി (പുറത്തായ ജോണി തന്നെ). 'ആക്ഷന്‍ ' എന്നത് പേരില്‍ മാത്രമൊതുങ്ങില്ലെന്നു കണ്ടപ്പോള്‍ മാനേജ്മെന്റ് 12 പേരെ തിരിച്ചെടുത്തു. എ.റ്റി.ജോണി മാത്രം അപ്പോഴും പുറത്ത്. മാത്രമല്ല, ജോണിയുടെ റ്റി.സി. കേരള യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തു കോളേജ് അധികൃതര്‍.
ജോണിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഹോസ്റ്റലുകാരാണ് എല്ലാറ്റിനും മുന്‍പന്തിയില്‍. രാത്രികാലങ്ങളില്‍ ഹോസ്റ്റലുകള്‍ തേനീച്ചക്കൂടുപോലെ സജീവമാകും . സമരത്തിനു പുതിയ തന്ത്രങ്ങള്‍ മെനയും. മുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ പടയ്ക്കും. (ജോണിസമരത്തിലെ മുദ്രാവാക്യമെന്തെന്നു ചോദിച്ചപ്പോള്‍ ഈ പ്രായത്തില്‍ അതു പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു സമരക്കാരില്‍ ചിലരുടെ മറുപടി. എങ്കിലും മുദ്രാവാക്യത്തിലെ ചില വാക്കുകള്‍ മാത്രം അവര്‍ പറഞ്ഞുതന്നു - 'കോഴി, കുട്ടിച്ചാത്തന്‍ , കള്ളയ്യ, മുള്ളയ്യ, ചെതലയ്യ,......' - മനോധര്‍മമനുസരിച്ച് ആര്‍ ക്കും അതിനെ വ്യാഖ്യാനിക്കാം!)
സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 'ഗവേണിംഗ് ബോഡി' കൂടി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. അതോടെ സമരക്കാര്‍ ഗേറ്റിനു വെളിയില്‍ നിരാഹാരം തുടങ്ങി. പ്രതിഷേധിക്കാന്‍ ഗാന്ധിമാര്‍ഗം തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ആ സമരപ്പന്തലില്‍ വച്ച് നക്സലൈറ്റ് അനുഭാവമുള്ള ഒരു തീപ്പൊരി ഇപ്രകാരം പ്രസംഗിച്ചത്രേ: '' ഈ മഹാസൌധം (യുസിയിലേക്കു വിരല്‍ ചൂണ്ടി) ഞങ്ങള്‍ ഡൈനാമൈറ്റ് വച്ച് തകര്‍ക്കും ...!"
അപ്പോഴത്തെ ഒരു ആവേശം. അത്രതന്നെ. വാസ്തവത്തില്‍, യുസിയിലെ ഒരു പുല്ക്കൊടിയെപ്പോലും പരുക്കേല്പിക്കാന്‍ കഴിയാത്തവരായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . എങ്കിലും, മാനേജ്മെന്റ്
മര്‍ക്കടമുഷ്ടി പിടിച്ചപ്പോള്‍ സമരാര്‍ഥികളുടെ സംയമനം തെറ്റി. മഴക്കാറുള്ള ഒരു ദിവസം കോളേജിന്റെ അടച്ചിട്ട ഇരുമ്പ്ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തുകയറി. ഗാന്ധി നട്ട മാവുണ്ടെങ്കിലും അതിനു പിന്നിലുള്ള ഇന്നത്തെ ഓഫീസ് കെട്ടിടം അന്നില്ല. യു.പി. ബ്ലോക്കിലാണ് അന്ന് പ്രിന്‍സിപ്പാളിന്റെ മുറി. അവിടെ മാനേജ്മെന്റിന്റെ അടിയന്തിരയോഗം നടക്കുന്നു.
ഇരച്ചുകയറിയ സമരക്കാര്‍ പ്രിന്‍സിപ്പാളിനെയും ഒപ്പമുള്ളവരെയും 'ഘെരാവോ' ചെയ്തു. തീരുമാനം ഉടന്‍ വേണമെന്നായി അവര്‍. പറ്റില്ല, അതിന് 'ഗവേണിംഗ് ബോഡി' കൂടണം എന്ന് പ്രിന്‍സിപ്പാള്‍ Benjamin സാര്‍. എങ്കില്‍ ഇപ്പോള്‍ തന്നെ കൂടിക്കോ എന്ന് സമരക്കാര്‍ . കാരണം, ഗവേണിംഗ് ബോഡി കൂടാനുള്ള എല്ലാ 'ബോഡി'കളെയും വിദ്യാര്‍ഥികള്‍ വളഞ്ഞുവച്ചിരിക്കുകയാണ് !
അപ്പോഴേക്കും മഴ തുടങ്ങി. മഴവെള്ളം ഒലിച്ചുപോകാനുണ്ടാക്കിയ 'പാത്തി'ക്കടിയില്‍ നിന്ന ബെഞ്ചമിന്‍ സാറിന്റെ തലയില്‍ വെള്ളം കുത്തിയൊലിച്ചുവീണു. (പാത്തിയിലൂടെ ഒഴുകിവന്ന എത്രയോ മഴവെള്ളം ചുമ്മാ 'വേസ്റ്റാക്കി'യെന്ന് ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും!)
സംഗതി കൈവിട്ടുപോകും എന്നുറപ്പായ കോളേജുകാര്‍ പോലീസിനെ വിളിച്ചു. ആലുവ ഡി.വൈ.എസ്.പി V.P.R.Menon ന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെത്തി. ലാത്തിച്ചാര്‍ജിന്റെ വക്കോളമെത്തിയെങ്കിലും ഭാഗ്യവശാല്‍ അതുണ്ടായില്ല. പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മാനേജ്മെന്റ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു: "ജോണിയെ തിരിച്ചെടുക്കാം." ഒരു മാസത്തോളം നീണ്ട സമരം അങ്ങനെ അവസാനിച്ചു. സമരക്കാരുടെ ആംഗിളില്‍ നോക്കിയാല്‍ ശുഭപര്യവസായി!
യുസിയിലെ അക്രമാസക്തമായ ആദ്യസമരം എന്നതു മാത്രമല്ല ജോണിസമരത്തിന്റെ പ്രസക്തി. ഈ സമരത്തോടെ ഡിറ്റെന്‍ഷന്‍ വേണ്ട എന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്കി. കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ Detention അവസാനിപ്പിച്ച ആദ്യ കോളേജായി അതോടെ യു.സി. ഇതിനൊക്കെ പുറമേ കോളേജിലെ 'മെന്‍സ്' ഹോസ്റ്റലുകള്‍ പൂട്ടിച്ച സമരം എന്നൊരു 'ബഹുമതി' കൂടിയുണ്ട് ജോണിസമരത്തിന്. സകല കുഴപ്പങ്ങള്‍ക്കും കാരണം ഹോസ്റ്റലുകളാണെന്നു തിരിച്ചറിഞ്ഞ അധികൃതര്‍ ടാഗോര്‍ ഹോസ്റ്റല്‍ പൊളിക്കാന്‍ ഉത്തരവിട്ടു. ഹോളണ്ട് ഹോസ്റ്റല്‍ (അവിടുത്തെ അനൌദ്യോഗികവിദ്യാര്‍ഥി കൂടിയായിരുന്നു കഥാപുരുഷന്‍ എ.റ്റി.ജോണി) അധ്യാപകര്‍ക്കു മാത്രമാക്കി. ന്യൂ ഹോസ്റ്റല്‍ അടച്ചുപൂട്ടി. ആണുങ്ങള്‍ക്കായി പിന്നീട് യുസിയില്‍ അവശേഷിച്ചത് രണ്ടേ രണ്ട് ഹോസ്റ്റലുകള്‍: സ്കിന്നറും ചാക്കോസും. (ഇതില്‍ സ്കിന്നര്‍ കാലമേറെ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തീറെഴുതി!)
ജോണി ജനിച്ചത് കാലിത്തൊഴുത്തിലല്ല. മാനവരാശിക്കായി ഒരദ്ഭുതവും അദ്ദേഹം ചെയ്തിട്ടുമില്ല. പക്ഷേ, മഹത്തായ ഒരു കലാലത്തെ സംബന്ധിച്ചിടത്തോളം എ.റ്റി.ജോണി ഒരു വിഭജനരേഖയാണ്. യുസിയുടെ ചരിത്രത്തെ അദ്ദേഹം ഇങ്ങനെ വേര്‍തിരിക്കുന്നു. യുസി - ജോണിസമരത്തിനു മുമ്പും ജോണിസമരത്തിനു ശേഷവും!
Courtesy: V.K.Muhammed, C.Mani, Prof. Sunny
(Old students of U.C.College during late 60's and early 70's),
Prof. A.M.Geevarghese (Former head of the dept. of English, U.C.College)
Sunday 12 April 2009
തുണിയില്ലാതെയും സമരം
എഴുപതുകളില്‍ എന്തായിരുന്നു യുസി…? പറഞ്ഞുകേട്ട കഥകള്‍ വച്ച് ഒരന്വേഷണം നടത്തി. കിട്ടിയത് ഏതാനും സമരങ്ങളുടെ വീരഗാഥകള്‍. പ്രക്ഷുബ്ധമായ ഒരു കാലഘട്ടം അടയാളപ്പെടുത്താന്‍ സമരങ്ങളോളം മറ്റെന്തുണ്ട്…?
മൂന്ന് സമരങ്ങള്‍. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം, വിചിത്രം. മൂന്നിലും യുസിയുടെ കരുത്തുണ്ട്, കയ്യിലിരിപ്പുണ്ട്, കയ്യൊപ്പുണ്ട്. ഒരുപക്ഷേ, ഇനിയൊരിക്കലും ഇതുപോലുള്ള സമരങ്ങള്‍ യുസിയില്‍ നടന്നെന്നു വരില്ല.
ഇതില്‍ ആദ്യത്തെ സമരം നടക്കുന്നത് 1970-ലാണ്. അക്കാലത്ത് നടന്ന മറ്റു പല സമരങ്ങളെയും പോലെ ഹോസ്റ്റലിലാണ് ഈ സമരവും പിറവിയെടുക്കുന്നത്. അന്ന് ആണ്‍കുട്ടികള്‍ കാമ്പസിലെ ന്യൂനപക്ഷമല്ല. ആണുങ്ങള്‍ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന ആ കാലത്ത് അവര്‍ക്കു പാര്‍ക്കാന്‍ യുസിയിലുണ്ടായിരുന്നത് അഞ്ച് ഹോസ്റ്റലുകള്‍! ഹോളണ്ട് ഹോസ്റ്റല്‍ (ഇന്ന് അധ്യാപകരുടെ ക്വാര്ട്ടേഴ്സ് ), ന്യൂ ഹോസ്റ്റല്‍ (ഇന്നത്തെ സൈക്കോളജി ബ്ലോക്ക് നില്ക്കുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന മാത്യു ബ്ലോക്ക് ), ചാക്കോ ഹോസ്റ്റല്‍, സ്കിന്നറ് ഹോസ്റ്റല്‍, ടാഗോറ് ഹോസ്റ്റല്‍ (സര്ക്കസ് കൂടാരം പോലൊരു ഓഡിറ്റോറിയം ഇന്ന് നില്ക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്ന ഹോസ്റ്റല്‍).
കപ്പ പുഴുങ്ങിയതു പോലെ കുറേ ഇള്ളക്കുട്ടികള് ചുമ്മാ ഉണ്ടുറങ്ങിക്കഴിയുന്ന ഇടമല്ല അന്ന് ഹോസ്റ്റലുകളൊന്നും. ഇന്നത്തെ കിളിനോച്ചിയും മുല്ലത്തീവും പോലെ ഒന്നാന്തരം പുലിമടകള്‍! ജാതി, വര്ഗ, പ്രത്യയശാസ്ത്രഭേദമില്ല്ലാതെ എല്ലാ അവമ്മാരും തോളോടുതോള് ചേര്ന്നിരുന്ന് റമ്മിയും പന്നിമലത്തും കളിക്കും. ‘ക, മ, പ’ എന്നീ അക്ഷരങ്ങളില് തുടങ്ങുന്ന വാക്കുകള് തെരുതെരെ പയറ്റും. ഒഴിവുള്ളപ്പോള്‍ യുസിക്കടവില് ‘കുളിസീന്’ പിടിക്കാന്‍ പോകും. തെറുപ്പുബീഡിയും കള്ളും (ചിലപ്പോള് ‘സാമി’ എന്ന ഓമനപ്പേരില് അറിയപ്പെടുന്ന കഞ്ചാവും) എവിടെ കണ്ടാലും ആരതിയുഴിഞ്ഞ് ആനയിക്കും. നില്ക്കുമ്പോള്‍ കാലുറയ്ക്കാതെ പോയ പിഞ്ചുകുറ്റത്തിന് കുടുംബത്തുന്ന് പുറത്തായവര്‍ തൊട്ട് ഗംഭീര ‘ഹറാമ്പറപ്പു‘കളുടെ പേരില് നാടും നാട്ടാരും തിരയുന്ന വല്യ പുള്ളികള്‍ക്ക് വരെ രാത്രികളില്‍ അഭയം കൊടുക്കും.
അലമ്പു മാത്രമല്ല ഹോസ്റ്റലുകളുടെ മുഖമുദ്ര. എല്ലാറ്റിനും കൂടി, ഒടുവില്‍ എല്ലാവനും ഉറങ്ങിക്കഴിയുമ്പോള്‍ മാത്രം നാലക്ഷരം പഠിച്ച് റാങ്കു നേടുന്നവന്‍ അവര്ക്കിടയിലുണ്ട്. ചില ‘ബുദ്ധിരാക്ഷസന്മാര്‘ പഠിക്കാതെയും പാസായിക്കളയും! റേഡിയോ ‘അസംബിള്’ ചെയ്തും പോസ്റ്ററെഴുതിയും ട്യൂഷനെടുത്തും ചെലവിനു പണമുണ്ടാക്കുന്നവര് തൊട്ട് റബര് മുതലാളിമാര് വരെ എച്ചികളായി വാഴുന്ന സമത്വസുന്ദരലോകമാണവിടം. ആര്ട്സും സ്പോര്ട്സും ഇലക്ഷനും തല്ലും എന്നുവേണ്ട കോളേജിലെ സകല ഇടപാടുകള്‍ക്കും ആളയച്ച് സഹായിക്കുന്നത് ഇവരാണ്.
ഫ്ലാഷ് ബാക്ക് നിര്‍ത്തി സംഭവത്തിലേക്കു വരാം. 1970-ലെ ഒരു പ്രഭാതം. ന്യൂ ഹോസ്റ്റല്‍. സൂര്യന് പതിവു പോലെ അന്നും ഉഷാറായുദിച്ചു. തേച്ചുതേച്ച് മലന്ന ബ്രഷ്, കരി, പൊടി എന്നിത്യാദി സാമഗ്രികല്‍ കയ്യിലേന്തി അന്തേവാസികളില്‍ ചിലര് പൈപ്പിനു ചോട്ടിലേക്കും കത്തിക്കാത്ത കട്ടന്ബീഡി കടിച്ച് ചിലര് കക്കൂസിലേക്കും നടക്കുന്നു. ഒട്ടും അമാന്തമില്ലാതെ പോയവരെല്ലാം പോയ കോലത്തില് തിരികെവരുന്നു. എവിടെയും വെള്ളമില്ല!
ഏവരിലും വിവിധങ്ങളായ രോഷം ആളിക്കത്തി. ഹോസ്റ്റലില്‍ വെള്ള്മില്ലാത്തത് ഒരു പതിവായിരിക്കുന്നു. ഒന്നു കുളിക്കണമെങ്കില്, മനസ്സൊഴിഞ്ഞ് അപ്പിയിടണമെങ്കില് കുറച്ചപ്പുറമുള്ള ആറ്റില്‍ പോകണം. ഇനിയും ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ആറ്റുകാലമ്മച്ചിയെ മനസ്സില്‍ ധ്യാനിച്ച് ചിലര് നിന്ന നില്പില് പ്രതിജ്ഞയെടുത്തു. “ഇല്ല, ഇനി വെള്ളം വരാതെ കുളിമുറിയില്‍ അഴിച്ചിട്ട ഉടുതുണിയുടുക്കില്ല…”
ബി.എ ഫൈനല്‍ ഇംഗ്ലീഷ് വിദ്യാര്ഥി വിദ്യാസാഗറിനു (അടിമാലി ടൌണില്‍ പോറ്റി ഹോട്ടല്‍ നടത്തിയിരുന്ന ഈഴവകുടുംബത്തിലെ അംഗമായ വിദ്യാസാഗര്‍ അന്ന് ‘അടിമാലിച്ചോന്‍’ എന്നാണറിയപ്പെട്ടിരുന്നത്. ഇതേ അടിമാലിച്ചോന്‍ കാലമേറെ കഴിഞ്ഞപ്പോള്‍ അഖിലലോക ഈഴവ സംഘടനയായ S.N.D.P യുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായ അഡ്വക്കേറ്റ് വിദ്യാസാഗറായി. പിന്നീട് വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേത്രുസ്ഥാനമൊഴിഞ്ഞു) പിന്നില് ഹോസ്റ്റലുകാര് അണിനിരന്നു. പല്ലുതേപ്പ്, കുളി എന്നീ പ്രഹസനങ്ങളില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരേ മനസ്സോടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒറ്റയ്ക്കല്ല. സമാനഗതികേടുകാരായ ചാക്കോ ഹോസ്റ്റലുകാരും കൂട്ടിനുണ്ട്.
നേതാവിന്റെയും അണികളുടെയും വേഷമാണ് ശ്രദ്ധേയം. അരയില് ഒരരത്തോര്‍ത്ത്. ചിലര്‍ക്ക് ജെട്ടി മാത്രം. ‘ലുക്ക്’ ബാലന്‍സ് ചെയ്യാന്‍ ചിലര് തലയിലും കെട്ടി ഒരു തോര്‍ത്ത്! കണ്ണ് കൊള്ളാതിരിക്കാന്‍ വായില് ഒരു ബ്രഷും കടിച്ചുപിടിച്ചു. (ബാത്ടവ്വലൊക്കെ കെട്ടി കുളിക്കുന്ന പരിപാടി അല്ലെങ്കിലും സിനിമയില് മാത്രമല്ലേയുള്ളൂ.) കോളേജിലെ ‘നഗ്നയാഥാര്ഥ്യ‘ങ്ങള്‍ക്ക് നേരേ ആ സമരക്കാര്‍ ജാഥയായി നടന്നു. ഹോള്ണ്ട് ഹോസ്റ്റലിനു വലതു മാറിയുള്ള T.B.T അഥവാ T.B.Thomas സാറിന്റെ വീടാണ് ലക്ഷ്യം. കാഴ്ചയ്ക്ക് E.M.S നോട് സാമ്യമുള്ളയാളും സര്‍വോപരി ബഹുമാന്യനുമായ T.B.T യാണ് അന്ന് ഹോസ്റ്റല്‍വാര്‍ഡന്‍.
ജാഥയാകുമ്പോള്‍ ഒരു മുദ്രാവാക്യവും വേണമല്ലോ. യുസിക്കാര്‍ക്കുണ്ടോ അതിനു വല്ല പഞ്ഞവും. ചരിത്രപ്രസിദ്ധമായ ‘മിച്ചഭൂമി’സമരം നടന്നുവരുന്ന കാലമാണ്.
“പിടിച്ചടക്കും പിടിച്ചടക്കും
മിച്ചഭൂമി പിടിച്ചടക്കും“
ഇതായിരുന്നു അന്ന് കേരളത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യം. അതിന്റെ മാത്രുക തന്നെ പിടിച്ചു നമ്മുടെ ഹോസ്റ്റലുകാരും.
“പിടിച്ചടക്കും പിടിച്ചടക്കും
പച്ചവെള്ളം പിടിച്ചടക്കും….”
ദൈവത്തിനു വേദനിക്കുമാറ് മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ്, മുദ്രാവാക്യം വിളിച്ച് അവര് നടന്നുനീങ്ങി. സമയം അപ്പോഴേക്കും ഒമ്പതായി. കോളേജില്‍ ആളനക്കം തുടങ്ങുന്ന നേരമാണ്. യുസിയില്‍ നടാടെയുള്ള ഈ കാഴ്ച കണ്ട് വിദ്യാര്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു. എല്ലാ കണ്ണുകളും അവരെ പിന്തുടര്‍ന്നു.
ജാഥ T.B.T യുടെ വീട്ടിലെത്തി. നേതാവ് വിദ്യാസാഗര്‍ ഒരൊറ്റച്ചാട്ടത്തിന് മതിലില്‍ ചാടിക്കയറി. ശേഷം അണികളെ അഭിസംബോധന ചെയ്തു:
“സ്നേഹിതരേ, നമ്മുടെ സമരം മഹത്തായ ഈ കോളേജിനെതിരെയല്ല, ഇവിടുത്തെ മാനേജ്മെന്റിനെതിരെയല്ല, മറിച്ച് പഴകിത്തുരുമ്പിച്ച ഇവിടുത്തെ ഇരുമ്പുപൈപ്പുകളോടാണ്. തദവസരത്തില്‍ നമ്മള്‍ ഒരു ഫോട്ടോയെടുക്കുന്നതായിരിക്കും.”
അന്നത്തെ ക്ലിക്ക്-3 എന്ന ക്യാമറ കൈയിലുണ്ടായിരുന്ന സമരക്കാരിലൊരാള്‍ നേതാവിന്റെയും അണികളുടെയും ഫോട്ടോയെടുത്തു. ആദ്യമായും അവസാനമായും യുസിയില്‍ നടന്ന ‘പച്ചവെള്ളസമരം‘ അങ്ങനെ കാലത്തിന്റെ കണ്ണില്‍ പതിഞ്ഞു.
സമരക്കാരുടെ ആവശ്യം ഒറ്റനോട്ടത്തില്‍ T.B.T തിരിച്ചറിഞ്ഞു. അണികളുടെ ആവേശം ‘ഒരിഞ്ച്’ പൊങ്ങിയാല്‍ നാണക്കേട് കോളേജിനാണ്. ഹോസ്റ്റലില് വെള്ളമെത്തിക്കുന്നതിനു വേണ്ട അടിയന്തിരനടപടികള്‍ സാറ് സ്വീകരിച്ചു. അങ്ങനെ ‘കടുംകൈ’ അവസാനിപ്പിച്ച് ഹോസ്റ്റലുകാര് വന്ന വേഷത്തില്‍ മടങ്ങി.
Streaking അഥവാ തുണിപറിച്ചോട്ടം എന്നൊരേര്‍പ്പാട് വിദേശരാജ്യങ്ങളില് പുത്തരിയല്ലെങ്കിലും അത് നമ്മുടെ രാജ്യത്തെത്തിയത് എഴുപതുകളിലാണ്. 1974-ല് പ്രൊതിമ ബേഡി എന്ന മൊതല് മുംബൈയിലെ ജൂഹു ബീച്ചില്‍ തുണിയില്ലാതെ ഓടി. ഏതാണ്ട് അതേ കാലയളവില്‍ എറണാകുളം ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്ഥികള്‍ (മമ്മൂട്ടിയുണ്ടെന്ന് അദ്ദേഹവും ഇല്ലെന്ന് മറ്റു പലരും പറയുന്നു) ബ്രോഡ് വേയിലെ പോസ്റ്റാഫീസ് മുതല് പ്രസ് ക്ലബ് റോഡ് വരെ നഗ്നയോട്ടം നടത്തി. ഈ രണ്ടു സംഭവങ്ങളിലും വെറും ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ‘ടാബ്ലോയിഡ് ജേര്ണലിസ‘ത്തിന്റെ ഉസ്താദായ കരഞ്ജിയ (Russi Karanjia) 1974-ല് ‘സിനി ബ്ലിറ്റ്സ്‘ മാഗസിന്‍ തുടങ്ങിയപ്പോള്‍ അതിന്റെ കവര്സ്റ്റോറിയായി അടിച്ചു വരാന്‍ വേണ്ടിയായിരുന്നു ബേഡിയുടെ ‘ബോഡി ഷോ‘. വ്യാഖ്യാനങ്ങള്‍ പലതുണ്ടെങ്കിലും ലോ കോളേജിലെ പിള്ളാര് തുണിയഴിച്ചോടിയതെന്തിനെന്ന് അവര്‍ക്കുപോലും അറിയില്ല!
തുണിയില്ലാതെയും സമരം ചെയ്യാമെന്ന് കേരളത്തിലെ കലാലയങ്ങള്‍ ചിന്തിച്ചു തുടങ്ങുംമുമ്പേ വളരെ നിസ്സാരമായി അതു നടത്തിക്കാണിച്ചത് യുസിക്കാരാണ്. എന്നാല്‍, ‘മറ‘യില്ലാതെ നടന്ന ആ സമരം ഇന്ന് കാലം മറന്നുപോയിരിക്കുന്നു.
Courtesy: Advt. Vidyasagar (Former student of U.C. College during 1967-70)
Prof. B.T.Joy, Ex-student and former head of the dept. of history, U.C.College
മൂന്ന് സമരങ്ങള്‍. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം, വിചിത്രം. മൂന്നിലും യുസിയുടെ കരുത്തുണ്ട്, കയ്യിലിരിപ്പുണ്ട്, കയ്യൊപ്പുണ്ട്. ഒരുപക്ഷേ, ഇനിയൊരിക്കലും ഇതുപോലുള്ള സമരങ്ങള്‍ യുസിയില്‍ നടന്നെന്നു വരില്ല.
ഇതില്‍ ആദ്യത്തെ സമരം നടക്കുന്നത് 1970-ലാണ്. അക്കാലത്ത് നടന്ന മറ്റു പല സമരങ്ങളെയും പോലെ ഹോസ്റ്റലിലാണ് ഈ സമരവും പിറവിയെടുക്കുന്നത്. അന്ന് ആണ്‍കുട്ടികള്‍ കാമ്പസിലെ ന്യൂനപക്ഷമല്ല. ആണുങ്ങള്‍ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന ആ കാലത്ത് അവര്‍ക്കു പാര്‍ക്കാന്‍ യുസിയിലുണ്ടായിരുന്നത് അഞ്ച് ഹോസ്റ്റലുകള്‍! ഹോളണ്ട് ഹോസ്റ്റല്‍ (ഇന്ന് അധ്യാപകരുടെ ക്വാര്ട്ടേഴ്സ് ), ന്യൂ ഹോസ്റ്റല്‍ (ഇന്നത്തെ സൈക്കോളജി ബ്ലോക്ക് നില്ക്കുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന മാത്യു ബ്ലോക്ക് ), ചാക്കോ ഹോസ്റ്റല്‍, സ്കിന്നറ് ഹോസ്റ്റല്‍, ടാഗോറ് ഹോസ്റ്റല്‍ (സര്ക്കസ് കൂടാരം പോലൊരു ഓഡിറ്റോറിയം ഇന്ന് നില്ക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്ന ഹോസ്റ്റല്‍).
കപ്പ പുഴുങ്ങിയതു പോലെ കുറേ ഇള്ളക്കുട്ടികള് ചുമ്മാ ഉണ്ടുറങ്ങിക്കഴിയുന്ന ഇടമല്ല അന്ന് ഹോസ്റ്റലുകളൊന്നും. ഇന്നത്തെ കിളിനോച്ചിയും മുല്ലത്തീവും പോലെ ഒന്നാന്തരം പുലിമടകള്‍! ജാതി, വര്ഗ, പ്രത്യയശാസ്ത്രഭേദമില്ല്ലാതെ എല്ലാ അവമ്മാരും തോളോടുതോള് ചേര്ന്നിരുന്ന് റമ്മിയും പന്നിമലത്തും കളിക്കും. ‘ക, മ, പ’ എന്നീ അക്ഷരങ്ങളില് തുടങ്ങുന്ന വാക്കുകള് തെരുതെരെ പയറ്റും. ഒഴിവുള്ളപ്പോള്‍ യുസിക്കടവില് ‘കുളിസീന്’ പിടിക്കാന്‍ പോകും. തെറുപ്പുബീഡിയും കള്ളും (ചിലപ്പോള് ‘സാമി’ എന്ന ഓമനപ്പേരില് അറിയപ്പെടുന്ന കഞ്ചാവും) എവിടെ കണ്ടാലും ആരതിയുഴിഞ്ഞ് ആനയിക്കും. നില്ക്കുമ്പോള്‍ കാലുറയ്ക്കാതെ പോയ പിഞ്ചുകുറ്റത്തിന് കുടുംബത്തുന്ന് പുറത്തായവര്‍ തൊട്ട് ഗംഭീര ‘ഹറാമ്പറപ്പു‘കളുടെ പേരില് നാടും നാട്ടാരും തിരയുന്ന വല്യ പുള്ളികള്‍ക്ക് വരെ രാത്രികളില്‍ അഭയം കൊടുക്കും.
അലമ്പു മാത്രമല്ല ഹോസ്റ്റലുകളുടെ മുഖമുദ്ര. എല്ലാറ്റിനും കൂടി, ഒടുവില്‍ എല്ലാവനും ഉറങ്ങിക്കഴിയുമ്പോള്‍ മാത്രം നാലക്ഷരം പഠിച്ച് റാങ്കു നേടുന്നവന്‍ അവര്ക്കിടയിലുണ്ട്. ചില ‘ബുദ്ധിരാക്ഷസന്മാര്‘ പഠിക്കാതെയും പാസായിക്കളയും! റേഡിയോ ‘അസംബിള്’ ചെയ്തും പോസ്റ്ററെഴുതിയും ട്യൂഷനെടുത്തും ചെലവിനു പണമുണ്ടാക്കുന്നവര് തൊട്ട് റബര് മുതലാളിമാര് വരെ എച്ചികളായി വാഴുന്ന സമത്വസുന്ദരലോകമാണവിടം. ആര്ട്സും സ്പോര്ട്സും ഇലക്ഷനും തല്ലും എന്നുവേണ്ട കോളേജിലെ സകല ഇടപാടുകള്‍ക്കും ആളയച്ച് സഹായിക്കുന്നത് ഇവരാണ്.
ഫ്ലാഷ് ബാക്ക് നിര്‍ത്തി സംഭവത്തിലേക്കു വരാം. 1970-ലെ ഒരു പ്രഭാതം. ന്യൂ ഹോസ്റ്റല്‍. സൂര്യന് പതിവു പോലെ അന്നും ഉഷാറായുദിച്ചു. തേച്ചുതേച്ച് മലന്ന ബ്രഷ്, കരി, പൊടി എന്നിത്യാദി സാമഗ്രികല്‍ കയ്യിലേന്തി അന്തേവാസികളില്‍ ചിലര് പൈപ്പിനു ചോട്ടിലേക്കും കത്തിക്കാത്ത കട്ടന്ബീഡി കടിച്ച് ചിലര് കക്കൂസിലേക്കും നടക്കുന്നു. ഒട്ടും അമാന്തമില്ലാതെ പോയവരെല്ലാം പോയ കോലത്തില് തിരികെവരുന്നു. എവിടെയും വെള്ളമില്ല!
ഏവരിലും വിവിധങ്ങളായ രോഷം ആളിക്കത്തി. ഹോസ്റ്റലില്‍ വെള്ള്മില്ലാത്തത് ഒരു പതിവായിരിക്കുന്നു. ഒന്നു കുളിക്കണമെങ്കില്, മനസ്സൊഴിഞ്ഞ് അപ്പിയിടണമെങ്കില് കുറച്ചപ്പുറമുള്ള ആറ്റില്‍ പോകണം. ഇനിയും ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ആറ്റുകാലമ്മച്ചിയെ മനസ്സില്‍ ധ്യാനിച്ച് ചിലര് നിന്ന നില്പില് പ്രതിജ്ഞയെടുത്തു. “ഇല്ല, ഇനി വെള്ളം വരാതെ കുളിമുറിയില്‍ അഴിച്ചിട്ട ഉടുതുണിയുടുക്കില്ല…”
ബി.എ ഫൈനല്‍ ഇംഗ്ലീഷ് വിദ്യാര്ഥി വിദ്യാസാഗറിനു (അടിമാലി ടൌണില്‍ പോറ്റി ഹോട്ടല്‍ നടത്തിയിരുന്ന ഈഴവകുടുംബത്തിലെ അംഗമായ വിദ്യാസാഗര്‍ അന്ന് ‘അടിമാലിച്ചോന്‍’ എന്നാണറിയപ്പെട്ടിരുന്നത്. ഇതേ അടിമാലിച്ചോന്‍ കാലമേറെ കഴിഞ്ഞപ്പോള്‍ അഖിലലോക ഈഴവ സംഘടനയായ S.N.D.P യുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായ അഡ്വക്കേറ്റ് വിദ്യാസാഗറായി. പിന്നീട് വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേത്രുസ്ഥാനമൊഴിഞ്ഞു) പിന്നില് ഹോസ്റ്റലുകാര് അണിനിരന്നു. പല്ലുതേപ്പ്, കുളി എന്നീ പ്രഹസനങ്ങളില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരേ മനസ്സോടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒറ്റയ്ക്കല്ല. സമാനഗതികേടുകാരായ ചാക്കോ ഹോസ്റ്റലുകാരും കൂട്ടിനുണ്ട്.
നേതാവിന്റെയും അണികളുടെയും വേഷമാണ് ശ്രദ്ധേയം. അരയില് ഒരരത്തോര്‍ത്ത്. ചിലര്‍ക്ക് ജെട്ടി മാത്രം. ‘ലുക്ക്’ ബാലന്‍സ് ചെയ്യാന്‍ ചിലര് തലയിലും കെട്ടി ഒരു തോര്‍ത്ത്! കണ്ണ് കൊള്ളാതിരിക്കാന്‍ വായില് ഒരു ബ്രഷും കടിച്ചുപിടിച്ചു. (ബാത്ടവ്വലൊക്കെ കെട്ടി കുളിക്കുന്ന പരിപാടി അല്ലെങ്കിലും സിനിമയില് മാത്രമല്ലേയുള്ളൂ.) കോളേജിലെ ‘നഗ്നയാഥാര്ഥ്യ‘ങ്ങള്‍ക്ക് നേരേ ആ സമരക്കാര്‍ ജാഥയായി നടന്നു. ഹോള്ണ്ട് ഹോസ്റ്റലിനു വലതു മാറിയുള്ള T.B.T അഥവാ T.B.Thomas സാറിന്റെ വീടാണ് ലക്ഷ്യം. കാഴ്ചയ്ക്ക് E.M.S നോട് സാമ്യമുള്ളയാളും സര്‍വോപരി ബഹുമാന്യനുമായ T.B.T യാണ് അന്ന് ഹോസ്റ്റല്‍വാര്‍ഡന്‍.
ജാഥയാകുമ്പോള്‍ ഒരു മുദ്രാവാക്യവും വേണമല്ലോ. യുസിക്കാര്‍ക്കുണ്ടോ അതിനു വല്ല പഞ്ഞവും. ചരിത്രപ്രസിദ്ധമായ ‘മിച്ചഭൂമി’സമരം നടന്നുവരുന്ന കാലമാണ്.
“പിടിച്ചടക്കും പിടിച്ചടക്കും
മിച്ചഭൂമി പിടിച്ചടക്കും“
ഇതായിരുന്നു അന്ന് കേരളത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യം. അതിന്റെ മാത്രുക തന്നെ പിടിച്ചു നമ്മുടെ ഹോസ്റ്റലുകാരും.
“പിടിച്ചടക്കും പിടിച്ചടക്കും
പച്ചവെള്ളം പിടിച്ചടക്കും….”
ദൈവത്തിനു വേദനിക്കുമാറ് മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ്, മുദ്രാവാക്യം വിളിച്ച് അവര് നടന്നുനീങ്ങി. സമയം അപ്പോഴേക്കും ഒമ്പതായി. കോളേജില്‍ ആളനക്കം തുടങ്ങുന്ന നേരമാണ്. യുസിയില്‍ നടാടെയുള്ള ഈ കാഴ്ച കണ്ട് വിദ്യാര്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു. എല്ലാ കണ്ണുകളും അവരെ പിന്തുടര്‍ന്നു.
ജാഥ T.B.T യുടെ വീട്ടിലെത്തി. നേതാവ് വിദ്യാസാഗര്‍ ഒരൊറ്റച്ചാട്ടത്തിന് മതിലില്‍ ചാടിക്കയറി. ശേഷം അണികളെ അഭിസംബോധന ചെയ്തു:
“സ്നേഹിതരേ, നമ്മുടെ സമരം മഹത്തായ ഈ കോളേജിനെതിരെയല്ല, ഇവിടുത്തെ മാനേജ്മെന്റിനെതിരെയല്ല, മറിച്ച് പഴകിത്തുരുമ്പിച്ച ഇവിടുത്തെ ഇരുമ്പുപൈപ്പുകളോടാണ്. തദവസരത്തില്‍ നമ്മള്‍ ഒരു ഫോട്ടോയെടുക്കുന്നതായിരിക്കും.”
അന്നത്തെ ക്ലിക്ക്-3 എന്ന ക്യാമറ കൈയിലുണ്ടായിരുന്ന സമരക്കാരിലൊരാള്‍ നേതാവിന്റെയും അണികളുടെയും ഫോട്ടോയെടുത്തു. ആദ്യമായും അവസാനമായും യുസിയില്‍ നടന്ന ‘പച്ചവെള്ളസമരം‘ അങ്ങനെ കാലത്തിന്റെ കണ്ണില്‍ പതിഞ്ഞു.
സമരക്കാരുടെ ആവശ്യം ഒറ്റനോട്ടത്തില്‍ T.B.T തിരിച്ചറിഞ്ഞു. അണികളുടെ ആവേശം ‘ഒരിഞ്ച്’ പൊങ്ങിയാല്‍ നാണക്കേട് കോളേജിനാണ്. ഹോസ്റ്റലില് വെള്ളമെത്തിക്കുന്നതിനു വേണ്ട അടിയന്തിരനടപടികള്‍ സാറ് സ്വീകരിച്ചു. അങ്ങനെ ‘കടുംകൈ’ അവസാനിപ്പിച്ച് ഹോസ്റ്റലുകാര് വന്ന വേഷത്തില്‍ മടങ്ങി.
Streaking അഥവാ തുണിപറിച്ചോട്ടം എന്നൊരേര്‍പ്പാട് വിദേശരാജ്യങ്ങളില് പുത്തരിയല്ലെങ്കിലും അത് നമ്മുടെ രാജ്യത്തെത്തിയത് എഴുപതുകളിലാണ്. 1974-ല് പ്രൊതിമ ബേഡി എന്ന മൊതല് മുംബൈയിലെ ജൂഹു ബീച്ചില്‍ തുണിയില്ലാതെ ഓടി. ഏതാണ്ട് അതേ കാലയളവില്‍ എറണാകുളം ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്ഥികള്‍ (മമ്മൂട്ടിയുണ്ടെന്ന് അദ്ദേഹവും ഇല്ലെന്ന് മറ്റു പലരും പറയുന്നു) ബ്രോഡ് വേയിലെ പോസ്റ്റാഫീസ് മുതല് പ്രസ് ക്ലബ് റോഡ് വരെ നഗ്നയോട്ടം നടത്തി. ഈ രണ്ടു സംഭവങ്ങളിലും വെറും ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ‘ടാബ്ലോയിഡ് ജേര്ണലിസ‘ത്തിന്റെ ഉസ്താദായ കരഞ്ജിയ (Russi Karanjia) 1974-ല് ‘സിനി ബ്ലിറ്റ്സ്‘ മാഗസിന്‍ തുടങ്ങിയപ്പോള്‍ അതിന്റെ കവര്സ്റ്റോറിയായി അടിച്ചു വരാന്‍ വേണ്ടിയായിരുന്നു ബേഡിയുടെ ‘ബോഡി ഷോ‘. വ്യാഖ്യാനങ്ങള്‍ പലതുണ്ടെങ്കിലും ലോ കോളേജിലെ പിള്ളാര് തുണിയഴിച്ചോടിയതെന്തിനെന്ന് അവര്‍ക്കുപോലും അറിയില്ല!
തുണിയില്ലാതെയും സമരം ചെയ്യാമെന്ന് കേരളത്തിലെ കലാലയങ്ങള്‍ ചിന്തിച്ചു തുടങ്ങുംമുമ്പേ വളരെ നിസ്സാരമായി അതു നടത്തിക്കാണിച്ചത് യുസിക്കാരാണ്. എന്നാല്‍, ‘മറ‘യില്ലാതെ നടന്ന ആ സമരം ഇന്ന് കാലം മറന്നുപോയിരിക്കുന്നു.
Courtesy: Advt. Vidyasagar (Former student of U.C. College during 1967-70)
Prof. B.T.Joy, Ex-student and former head of the dept. of history, U.C.College
Wednesday 11 February 2009
എഴുപതുകളിലെ സമരങ്ങള്‍
ഒരു നിമിഷം എഴുന്നേറ്റു നിന്ന് ഗുരുക്കന്മാരെ നമിച്ചുകൊണ്ട് തുടങ്ങട്ടെ......
കാരണം, എഴുതുന്നത് എന്നേക്കാള്‍ പ്രായമുള്ള ഓര്‍മയാണ്. എഴുപതുകളില്‍ നിന്ന് കടമെടുത്ത ഓര്‍മ. അതിന്നാല്‍ എത്ര ശ്രമിച്ചാലും 'കളറ്' കിട്ടില്ല.
എഴുപതുകള്‍ എന്ന് കേട്ടപ്പോള്‍ ബ്ലോഗിന്റെ തിലകക്കുറിയായി ചേര്‍ത്ത യുസിയുടെ ഫോട്ടോയ്ക്ക് ഒരിളക്കം! അടിമുടി ഒന്നുലഞ്ഞ് ഗാംഭീര്യത്തോടെ അത് യഥാസ്ഥാനത്തിരുന്നു. മുഖത്ത് ഗര്‍ജ്ജനത്തിന് മുമ്പുള്ള ശാന്തത. പറഞ്ഞുവരുന്നത് ഗര്‍ജിക്കുന്ന എഴുപതുകളെക്കുറിച്ചാണല്ലോ...The Roaring Seventies.....
എഴുപതുകള്‍ എന്ന് കേട്ടാല്‍ യുസിയ്ക്ക് മാത്രമല്ല, കേരളത്തിലെ ഏത് കലാലയത്തിനും രക്തം തിളയ്ക്കും. എഴുത്തും വായനയും ചിന്തയും പ്രസ്ഥാനവും യൌവനങ്ങളെ ചുട്ടുപൊള്ളിച്ച എഴുപതുകള്‍. ബില്‍ ഗേറ്റ്സ് 'വിന്‍ഡോസ്' തുറക്കുന്നതിനും എത്രയോ മുമ്പ് ലോകം മുഴുവന്‍ മലക്കെ തുറന്നിട്ട വാതില്‍. നെരൂദയും ബ്രഹ്തും ഫുക്കുവോക്കയും റൂമിയുമൊക്കെ നമ്മുടെ കാമ്പസുകളിലേക്ക് കടന്നുവന്നത് ഈ വാതിലിലൂടെയാണ്. 'Make love, Not War' എന്ന മുദ്രാവാക്യവുമായി അങ്ങ് പടിഞ്ഞാറ് ജനിച്ച 'ഹിപ്പിസം' എന്ന തിരമാല അറബിക്കടല്‍ കടന്ന് കേരളത്തിലേക്കടിച്ചെത്തിയതും ഇതിലൂടെ തന്നെ.
"ഞങ്ങളിപ്പോള്‍ യേശു ക്രിസ്തുവിനേക്കാള്‍ പ്രശസ്തരാണ്" (We are more popular than Jesus Christ right now). യുവത്വത്തിന്റെ സിരകളില്‍ സംഗീതത്തിന്റെ ലഹരി കുത്തിവച്ച 'ബീറ്റില്‍സ്' ഗായകന്‍ ജോണ്‍ ലെന്നന്‍ എഴുപതുകളില്‍ ഇതു പറഞ്ഞപ്പോള്‍ ലോകം അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നില്ല. കാരണം, സിനിമയും നാടകവും സംഗീതവുമൊക്കെ സൃഷ്‌ടിച്ച പുത്തന്‍ സംവേദനക്ഷമതയുടെ കൂടി കാലമായിരുന്നു എഴുപതുകള്‍.
അക്കാലത്ത് ഭക്ഷണവും വസ്ത്രവും പോലുള്ള അടിസ്ഥാന ആവശ്യമായിരുന്നു എഴുത്തും വായനയും. മൊഴി മാറ്റിയ കവിതകളും അതിതീവ്രമായ രാഷ്ട്രീയവും മാത്രമല്ല, അസ്വാതന്ത്യത്തിന്‍റെ വിലക്കുകളും കാമ്പസുകളെ ഉഴുതുമറിച്ചു.
അടിയന്തരാവസ്ഥക്കാലത്തെ ഒരു ദിവസം. ക്ഷുഭിതയൌവനങ്ങളുടെ ചൂടും ചൂരുമറിഞ്ഞ മഹാരാജാസിലേക്ക് ഒരു പോലീസ് ജീപ്പ് വന്നുനിന്നു. പ്രകോപനപരമായി കവിതയെഴുതുന്ന ഒരു വിദ്യാര്തിയെ അവര്‍ക്ക് അറസ്റ്റ് ചെയ്യണം. കവിയുടെ പേര് ബ്രഹ്ത്. ബെര്‍തോള്‍ട് ബ്രഹ്ത്....! തങ്ങളെ ചിരിച്ചു തള്ളിയ മഹാരാജാസില്‍ നിന്നും ഒടുവില്‍ പോലീസ് മറ്റൊരാളെ അറസ്റ്റ് ചെയ്തു. കാമ്പസില്‍ പാശ്ചാത്യകവിതകള്‍ പരിഭാഷപ്പെടുത്തുന്ന ടി ആര്‍ ശിവശങ്കരന്‍ എന്ന വിദ്യാര്‍ഥിയെ.
എഴുപതുകളിലെ കാമ്പസുകളില്‍ ഏറെ പ്രബുദ്ധം എറണാകുളം മഹാരാജാസ് തന്നെ. സംശയമേതുമില്ല. നിര്‍ഭാഗ്യവശാല്‍ മഹാരാജാസിനെ എനിക്കറിയില്ല. അറിയാവുന്നത്, മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ സൌമനസ്യം കൊണ്ടാരംഭിച്ച യുസിയെ മാത്രം.
(തുടരും....)
കടപ്പാട്: മനോരമ ലേഖകന്‍ സി.ആര്‍.രതീഷ്
കാരണം, എഴുതുന്നത് എന്നേക്കാള്‍ പ്രായമുള്ള ഓര്‍മയാണ്. എഴുപതുകളില്‍ നിന്ന് കടമെടുത്ത ഓര്‍മ. അതിന്നാല്‍ എത്ര ശ്രമിച്ചാലും 'കളറ്' കിട്ടില്ല.
എഴുപതുകള്‍ എന്ന് കേട്ടപ്പോള്‍ ബ്ലോഗിന്റെ തിലകക്കുറിയായി ചേര്‍ത്ത യുസിയുടെ ഫോട്ടോയ്ക്ക് ഒരിളക്കം! അടിമുടി ഒന്നുലഞ്ഞ് ഗാംഭീര്യത്തോടെ അത് യഥാസ്ഥാനത്തിരുന്നു. മുഖത്ത് ഗര്‍ജ്ജനത്തിന് മുമ്പുള്ള ശാന്തത. പറഞ്ഞുവരുന്നത് ഗര്‍ജിക്കുന്ന എഴുപതുകളെക്കുറിച്ചാണല്ലോ...The Roaring Seventies.....
എഴുപതുകള്‍ എന്ന് കേട്ടാല്‍ യുസിയ്ക്ക് മാത്രമല്ല, കേരളത്തിലെ ഏത് കലാലയത്തിനും രക്തം തിളയ്ക്കും. എഴുത്തും വായനയും ചിന്തയും പ്രസ്ഥാനവും യൌവനങ്ങളെ ചുട്ടുപൊള്ളിച്ച എഴുപതുകള്‍. ബില്‍ ഗേറ്റ്സ് 'വിന്‍ഡോസ്' തുറക്കുന്നതിനും എത്രയോ മുമ്പ് ലോകം മുഴുവന്‍ മലക്കെ തുറന്നിട്ട വാതില്‍. നെരൂദയും ബ്രഹ്തും ഫുക്കുവോക്കയും റൂമിയുമൊക്കെ നമ്മുടെ കാമ്പസുകളിലേക്ക് കടന്നുവന്നത് ഈ വാതിലിലൂടെയാണ്. 'Make love, Not War' എന്ന മുദ്രാവാക്യവുമായി അങ്ങ് പടിഞ്ഞാറ് ജനിച്ച 'ഹിപ്പിസം' എന്ന തിരമാല അറബിക്കടല്‍ കടന്ന് കേരളത്തിലേക്കടിച്ചെത്തിയതും ഇതിലൂടെ തന്നെ.
"ഞങ്ങളിപ്പോള്‍ യേശു ക്രിസ്തുവിനേക്കാള്‍ പ്രശസ്തരാണ്" (We are more popular than Jesus Christ right now). യുവത്വത്തിന്റെ സിരകളില്‍ സംഗീതത്തിന്റെ ലഹരി കുത്തിവച്ച 'ബീറ്റില്‍സ്' ഗായകന്‍ ജോണ്‍ ലെന്നന്‍ എഴുപതുകളില്‍ ഇതു പറഞ്ഞപ്പോള്‍ ലോകം അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നില്ല. കാരണം, സിനിമയും നാടകവും സംഗീതവുമൊക്കെ സൃഷ്‌ടിച്ച പുത്തന്‍ സംവേദനക്ഷമതയുടെ കൂടി കാലമായിരുന്നു എഴുപതുകള്‍.
അക്കാലത്ത് ഭക്ഷണവും വസ്ത്രവും പോലുള്ള അടിസ്ഥാന ആവശ്യമായിരുന്നു എഴുത്തും വായനയും. മൊഴി മാറ്റിയ കവിതകളും അതിതീവ്രമായ രാഷ്ട്രീയവും മാത്രമല്ല, അസ്വാതന്ത്യത്തിന്‍റെ വിലക്കുകളും കാമ്പസുകളെ ഉഴുതുമറിച്ചു.
അടിയന്തരാവസ്ഥക്കാലത്തെ ഒരു ദിവസം. ക്ഷുഭിതയൌവനങ്ങളുടെ ചൂടും ചൂരുമറിഞ്ഞ മഹാരാജാസിലേക്ക് ഒരു പോലീസ് ജീപ്പ് വന്നുനിന്നു. പ്രകോപനപരമായി കവിതയെഴുതുന്ന ഒരു വിദ്യാര്തിയെ അവര്‍ക്ക് അറസ്റ്റ് ചെയ്യണം. കവിയുടെ പേര് ബ്രഹ്ത്. ബെര്‍തോള്‍ട് ബ്രഹ്ത്....! തങ്ങളെ ചിരിച്ചു തള്ളിയ മഹാരാജാസില്‍ നിന്നും ഒടുവില്‍ പോലീസ് മറ്റൊരാളെ അറസ്റ്റ് ചെയ്തു. കാമ്പസില്‍ പാശ്ചാത്യകവിതകള്‍ പരിഭാഷപ്പെടുത്തുന്ന ടി ആര്‍ ശിവശങ്കരന്‍ എന്ന വിദ്യാര്‍ഥിയെ.
എഴുപതുകളിലെ കാമ്പസുകളില്‍ ഏറെ പ്രബുദ്ധം എറണാകുളം മഹാരാജാസ് തന്നെ. സംശയമേതുമില്ല. നിര്‍ഭാഗ്യവശാല്‍ മഹാരാജാസിനെ എനിക്കറിയില്ല. അറിയാവുന്നത്, മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ സൌമനസ്യം കൊണ്ടാരംഭിച്ച യുസിയെ മാത്രം.
(തുടരും....)
കടപ്പാട്: മനോരമ ലേഖകന്‍ സി.ആര്‍.രതീഷ്
Wednesday 14 January 2009
ലേഡീസ് വെയ്ററിംഗ് ഷെഡ്
1999- ലെ ലോകവന്യജീവിസംഘടന (WWF) യുടെ 'റെഡ് ഡേറ്റ ബുക്ക്' പ്രകാരം വംശനാശം വന്നുപോയ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ പട്ടികയില്‍ ഒന്നാമതാണ് യുസിയിലെ വെയ്ററിംഗ് ഷെഡ്. ഇവിടുത്തെ അറിയിപ്പുകള്‍ ഒരു വട്ടം പോലും വായിക്കാത്ത, ആ ദിവസങ്ങളിലെങ്കിലും ഇവിടുത്തെ ഡെസ്കിലൊന്ന് തല ചായ്ക്കാത്ത ഒരു പെണ്ണും 1999 വരെ യുസിയില്‍ പഠിച്ചിട്ടില്ല.
പഴയ ആലങ്ങാട് കച്ചേരിമാളികയുടെ മുഖത്തേക്കൊന്ന് പാളിനോക്കി ഒരു തനി വെളിയത്തുനാടുകാരിയെപ്പോലെ "എന്ത്യേയ്....." എന്ന് ചോദിക്കും മട്ടില്‍ നിലകൊണ്ട ലേഡീസ് വെയ്ററിംഗ് ഷെഡ് ഒരു കാലത്ത് യുസിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ചിലരെ സംബന്ധിച്ചിടത്തോളം യുസിയുടെ sign board. അക്കാലത്ത് രണ്ടേ രണ്ടു തരം ആണ്കുട്ടികളേ യുസിയില്‍ പഠിച്ചിരുന്നുള്ളൂ. വെയ്ററിംഗ് ഷെഡ്ഡിലേക്ക് അറിഞ്ഞു കൊണ്ടു നോക്കുന്നവരും അറിയാതെ നോക്കിപ്പോകുന്നവരും...!
ആണ്‍കുട്ടികള്‍ക്ക് നാടന്‍ 'മൂത്രപ്പുര'. പെണ്‍കുട്ടികള്‍ക്ക് ഒന്നാന്തരം 'വെയ്ററിംഗ് ഷെഡ് '. ഒറ്റമുണ്ട് മാത്രമുടുത്ത ആണും ഒത്തിരി ഇതളുകളുള്ള സ്റ്റൈലന്‍ ഫ്രോക്കണിഞ്ഞ പെണ്ണും തമ്മിലുള്ള വ്യത്യാസം...! പേരിനൊരു പെങ്ങള്‍ പോലുമില്ലാത്ത എനിക്ക് എത്ര ആലോചിച്ചിട്ടും ഈ വിവേചനത്തിന്‍റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. എത്ര വില്‍സ് വലിച്ചാലും ആണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഒരു ചാരിതാര്‍ത്ഥ്യം ഈ വെയ്ററിംഗ് ഷെഡ്ഡില്‍ അല്‍പനേരം റെസ്ററ് എടുത്തു വരുന്ന പെണ്ണിന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
ശരിക്കും 'ലേഡീസ് റെസ്ററിംഗ് ഷെഡ്' എന്നായിരുന്നു ഇതിന് പേരിടെണ്ടിയിരുന്നത്. പക്ഷേ, കായകാന്തിയേറും കാമുകനെ കാലത്തു മുതല്‍ കാത്തുനില്‍ക്കുന്ന കാമിനിമാരുടെ 'വെയ്ററിംഗ് സ്പിരിറ്റ് ' എങ്ങനെ കണ്ടില്ലെന്നു നടിക്കും...? അങ്ങനെ നോക്കുമ്പോള്‍ 'വെയ്ററിംഗ് ഷെഡ് ' എന്ന പേര് ഒരേ സമയം യഥാതഥവും കാല്പനികവുമാണ്.
'ധിരോദാത്തനതിപ്രതാപഗുണവാന്‍ .....' എന്നിങ്ങനെ സംസ്കൃതനാടകങ്ങളിലെ നായകലക്ഷണം പറയും പോലെ വെയ്ററിംഗ് ഷെഡ്ഡിനു പുറത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം മുട്ടിയുരുമ്മിയിരിക്കുക എന്നത് ഒരുകാലത്ത് യുസിയിലെ പുരുഷ ലക്ഷണങ്ങളിലോന്നായി കണക്കാക്കിയിരുന്നു. പറഞ്ഞുവന്നത് പകുതിക്ക് നിര്‍ത്തി വെയ്ററിംഗ് ഷെഡ്ഡിലേക്ക് കയറിപ്പോകുന്ന സുന്ദരി മടങ്ങി വരാന്‍ കാത്തു നിന്ന ചില അവന്മാര്‍ എല്ലാറ്റിനും മൂകസാക്ഷിയായ ആ മഹാഗണിച്ചുവട്ടില്‍ നിന്ന് എന്തെല്ലാം രംഗങ്ങള്‍ ഭാവനയില്‍ കണ്ടിരിക്കും....!
ഇതിനകത്തും പുറത്തുമായി പിറവിയെടുതിട്ടുള്ള പ്രണയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. സെക്കന്‍റ് ഡിസിയിലെ ശ്രീജയോട് തേര്‍ഡ് ഡി സിയിലെ സുരേഷ് തിളച്ചു മറിയുന്ന തന്‍റെ പ്രണയം വെളിപ്പെടുത്തിയത് ഒരു ഉച്ചചൂടിലാണ്. എന്നാല്‍, അതുകേട്ട ശ്രീജയ്ക്ക് ചുമ്മാ മൂത്രമൊഴിക്കാനാണത്രേ തോന്നിയത്! ഇതില്‍ മനം നൊന്ത സുരേഷ് ശ്രീജയെ അവഹേളിക്കാന്‍ പടച്ചുവിട്ട ഒരു കഥ പില്‍ക്കാലത്ത് യുസിയിലെ പാണന്മാര്‍ പാടിനടന്നു:
"ക്ലാ ക്ലാ.... ക്ലീ ക്ലീ.....
മുറ്റത്തൊരു മൈന
സുരേഷ് തിരിഞ്ഞുനോക്കിയില്ല
മൈന മൂ....പ്പോയി!"
പ്രണയവും പന്ചാരടിയും മാത്രമല്ല, മറ്റു പലതും ഇവിടെ നടക്കും. ക്ലാസ്സില്ലാത്ത സമയങ്ങളില്‍ ഇവിടെ വന്നിരുന്ന് പഠിക്കുന്നവരുണ്ട്. Practical ഉള്ള ദിവസങ്ങളില്‍ ചില മടിച്ചികള്‍ first hour കട്ട് ചെയ്ത് ഇവിടെ ഇരുന്ന് തിരക്കിട്ട് റെക്കോഡ് എഴുതിത്തീര്‍ക്കും. ഇനി വേറെ ചിലരുണ്ട്. പുരുഷദൃഷ്ടിയേല്ക്കുന്നതേ പരമപാപമാണെന്നും യുസിയിലെ എല്ലാ ചെക്കന്മാരും തങ്ങളെ ബലാല്സംഘം ചെയ്യാന്‍ പിറന്നുവീണവരാണെന്നും കരുതുന്നവര്‍. അവര്‍ ഫ്രീ ടൈം മുഴുവന്‍ വെയ്ററിംഗ് ഷെഡ്ഡിലെ വെളിച്ചം കടക്കാത്ത ഏതെങ്കിലും കോണുകളില്‍ കഴിച്ചുകൂട്ടും. എന്നിട്ട്, പുറത്ത് നടക്കുന്നത് മുഴുവന്‍ ഒളിഞ്ഞുനോക്കി കൂട്ടുകാരികളെ ഗുണദോഷിക്കും.
1999 ലെ ഒരു പ്രഭാതം. കണ്ണു മൂടിക്കെട്ടിയ ഏതോ നീതിദേവതയുടെ സൌന്ദര്യശാസ്ത്രത്തിനു മുന്നില്‍ വെയ്ററിംഗ് ഷെഡ് സാഷ്ടാംഗം കീഴടങ്ങി. കച്ചേരിമാളികയുടെ ഗാംഭീര്യം നിലനിര്‍ത്താന്‍ അവള്‍ സ്വയം ബലിയായി.
പാവം. എത്രയോ പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ കൂട്ട് നല്കിയ ആ വെയ്ററിംഗ് ഷെഡ്ഡിന്‍റെ ആത്മാവിപ്പോള്‍ രാമായണത്തിലെ അഹല്യയെപ്പോലെ ഒരു പൊന്‍സ്പര്‍ശനം കാത്ത് കച്ചേരിമാളികയുടെ പരിസരങ്ങളില്‍ അലയുന്നുണ്ടാകും.
പഴയ ആലങ്ങാട് കച്ചേരിമാളികയുടെ മുഖത്തേക്കൊന്ന് പാളിനോക്കി ഒരു തനി വെളിയത്തുനാടുകാരിയെപ്പോലെ "എന്ത്യേയ്....." എന്ന് ചോദിക്കും മട്ടില്‍ നിലകൊണ്ട ലേഡീസ് വെയ്ററിംഗ് ഷെഡ് ഒരു കാലത്ത് യുസിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ചിലരെ സംബന്ധിച്ചിടത്തോളം യുസിയുടെ sign board. അക്കാലത്ത് രണ്ടേ രണ്ടു തരം ആണ്കുട്ടികളേ യുസിയില്‍ പഠിച്ചിരുന്നുള്ളൂ. വെയ്ററിംഗ് ഷെഡ്ഡിലേക്ക് അറിഞ്ഞു കൊണ്ടു നോക്കുന്നവരും അറിയാതെ നോക്കിപ്പോകുന്നവരും...!
ആണ്‍കുട്ടികള്‍ക്ക് നാടന്‍ 'മൂത്രപ്പുര'. പെണ്‍കുട്ടികള്‍ക്ക് ഒന്നാന്തരം 'വെയ്ററിംഗ് ഷെഡ് '. ഒറ്റമുണ്ട് മാത്രമുടുത്ത ആണും ഒത്തിരി ഇതളുകളുള്ള സ്റ്റൈലന്‍ ഫ്രോക്കണിഞ്ഞ പെണ്ണും തമ്മിലുള്ള വ്യത്യാസം...! പേരിനൊരു പെങ്ങള്‍ പോലുമില്ലാത്ത എനിക്ക് എത്ര ആലോചിച്ചിട്ടും ഈ വിവേചനത്തിന്‍റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. എത്ര വില്‍സ് വലിച്ചാലും ആണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഒരു ചാരിതാര്‍ത്ഥ്യം ഈ വെയ്ററിംഗ് ഷെഡ്ഡില്‍ അല്‍പനേരം റെസ്ററ് എടുത്തു വരുന്ന പെണ്ണിന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
ശരിക്കും 'ലേഡീസ് റെസ്ററിംഗ് ഷെഡ്' എന്നായിരുന്നു ഇതിന് പേരിടെണ്ടിയിരുന്നത്. പക്ഷേ, കായകാന്തിയേറും കാമുകനെ കാലത്തു മുതല്‍ കാത്തുനില്‍ക്കുന്ന കാമിനിമാരുടെ 'വെയ്ററിംഗ് സ്പിരിറ്റ് ' എങ്ങനെ കണ്ടില്ലെന്നു നടിക്കും...? അങ്ങനെ നോക്കുമ്പോള്‍ 'വെയ്ററിംഗ് ഷെഡ് ' എന്ന പേര് ഒരേ സമയം യഥാതഥവും കാല്പനികവുമാണ്.
'ധിരോദാത്തനതിപ്രതാപഗുണവാന്‍ .....' എന്നിങ്ങനെ സംസ്കൃതനാടകങ്ങളിലെ നായകലക്ഷണം പറയും പോലെ വെയ്ററിംഗ് ഷെഡ്ഡിനു പുറത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം മുട്ടിയുരുമ്മിയിരിക്കുക എന്നത് ഒരുകാലത്ത് യുസിയിലെ പുരുഷ ലക്ഷണങ്ങളിലോന്നായി കണക്കാക്കിയിരുന്നു. പറഞ്ഞുവന്നത് പകുതിക്ക് നിര്‍ത്തി വെയ്ററിംഗ് ഷെഡ്ഡിലേക്ക് കയറിപ്പോകുന്ന സുന്ദരി മടങ്ങി വരാന്‍ കാത്തു നിന്ന ചില അവന്മാര്‍ എല്ലാറ്റിനും മൂകസാക്ഷിയായ ആ മഹാഗണിച്ചുവട്ടില്‍ നിന്ന് എന്തെല്ലാം രംഗങ്ങള്‍ ഭാവനയില്‍ കണ്ടിരിക്കും....!
ഇതിനകത്തും പുറത്തുമായി പിറവിയെടുതിട്ടുള്ള പ്രണയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. സെക്കന്‍റ് ഡിസിയിലെ ശ്രീജയോട് തേര്‍ഡ് ഡി സിയിലെ സുരേഷ് തിളച്ചു മറിയുന്ന തന്‍റെ പ്രണയം വെളിപ്പെടുത്തിയത് ഒരു ഉച്ചചൂടിലാണ്. എന്നാല്‍, അതുകേട്ട ശ്രീജയ്ക്ക് ചുമ്മാ മൂത്രമൊഴിക്കാനാണത്രേ തോന്നിയത്! ഇതില്‍ മനം നൊന്ത സുരേഷ് ശ്രീജയെ അവഹേളിക്കാന്‍ പടച്ചുവിട്ട ഒരു കഥ പില്‍ക്കാലത്ത് യുസിയിലെ പാണന്മാര്‍ പാടിനടന്നു:
"ക്ലാ ക്ലാ.... ക്ലീ ക്ലീ.....
മുറ്റത്തൊരു മൈന
സുരേഷ് തിരിഞ്ഞുനോക്കിയില്ല
മൈന മൂ....പ്പോയി!"
പ്രണയവും പന്ചാരടിയും മാത്രമല്ല, മറ്റു പലതും ഇവിടെ നടക്കും. ക്ലാസ്സില്ലാത്ത സമയങ്ങളില്‍ ഇവിടെ വന്നിരുന്ന് പഠിക്കുന്നവരുണ്ട്. Practical ഉള്ള ദിവസങ്ങളില്‍ ചില മടിച്ചികള്‍ first hour കട്ട് ചെയ്ത് ഇവിടെ ഇരുന്ന് തിരക്കിട്ട് റെക്കോഡ് എഴുതിത്തീര്‍ക്കും. ഇനി വേറെ ചിലരുണ്ട്. പുരുഷദൃഷ്ടിയേല്ക്കുന്നതേ പരമപാപമാണെന്നും യുസിയിലെ എല്ലാ ചെക്കന്മാരും തങ്ങളെ ബലാല്സംഘം ചെയ്യാന്‍ പിറന്നുവീണവരാണെന്നും കരുതുന്നവര്‍. അവര്‍ ഫ്രീ ടൈം മുഴുവന്‍ വെയ്ററിംഗ് ഷെഡ്ഡിലെ വെളിച്ചം കടക്കാത്ത ഏതെങ്കിലും കോണുകളില്‍ കഴിച്ചുകൂട്ടും. എന്നിട്ട്, പുറത്ത് നടക്കുന്നത് മുഴുവന്‍ ഒളിഞ്ഞുനോക്കി കൂട്ടുകാരികളെ ഗുണദോഷിക്കും.
1999 ലെ ഒരു പ്രഭാതം. കണ്ണു മൂടിക്കെട്ടിയ ഏതോ നീതിദേവതയുടെ സൌന്ദര്യശാസ്ത്രത്തിനു മുന്നില്‍ വെയ്ററിംഗ് ഷെഡ് സാഷ്ടാംഗം കീഴടങ്ങി. കച്ചേരിമാളികയുടെ ഗാംഭീര്യം നിലനിര്‍ത്താന്‍ അവള്‍ സ്വയം ബലിയായി.
പാവം. എത്രയോ പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ കൂട്ട് നല്കിയ ആ വെയ്ററിംഗ് ഷെഡ്ഡിന്‍റെ ആത്മാവിപ്പോള്‍ രാമായണത്തിലെ അഹല്യയെപ്പോലെ ഒരു പൊന്‍സ്പര്‍ശനം കാത്ത് കച്ചേരിമാളികയുടെ പരിസരങ്ങളില്‍ അലയുന്നുണ്ടാകും.
Tuesday 6 January 2009
SC-6
(Background info: പഴയ ത്രിശങ്കു രാജാവിന് വിശ്വാമിത്ര മഹര്‍ഷി ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ സൃഷ്ടിച്ചു കൊടുത്ത പ്രൈവറ്റ് ലോകം പോലെ Physics Dept. ലെ മൂന്നാം നിലയുടെ മൂലയ്ക്ക് നില കൊള്ളുന്ന ക്ലാസ്സ് മുറി.)
മനുഷ്യന്‍ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പറഞ്ഞു വിടുന്ന ചില പേടകങ്ങളുടെ പേരാണ് ഈ ക്ലാസിന്. ഫോബോസ്-2, അപ്പോളോ-11, ലൂണ-16, എസ്.സി-6...! ആരിട്ടതാണെങ്കിലും പേര് കലക്കന്‍. Astronomy പോലെ ഭൂമിയില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വിഷമവൃത്തത്തിലാക്കുന്ന ഒരു ക്ലാസിന് ഇതല്ലാതെ വേറെന്തു പേരിടാന്‍...?
തത്വത്തില്‍ physics department ല്‍ ആണെങ്കിലും ഫലത്തില്‍ ബഹിരാകാശത്താണ് ഈ മുറി. ബോര്‍ഡില് വരയ്ക്കുന്ന ആദിയും അന്തവുമില്ലാത്ത ചില സര്‍ക്യൂട്ട് ഡയഗ്രങ്ങളല്ലാതെ കാമ്പസിലെ ഫുള്‍ നിലാവില് അഴിഞ്ഞു നടക്കുന്ന രൊറ്റ പെടക്കോഴിയെ പോലും ഇവിടിരുന്നാല്‍ കാണില്ല. വെളിച്ചത്തിന്‍റെ അവസാനത്തെ കണികയെയും വലിച്ചെടുക്കുന്ന തമോഗര്‍ത്തങ്ങളേക്കുറിച്ചുളള ലെക്ചര്‍ കേട്ടിരിക്കുമ്പോള്‍ മനസ്സ് വെയ്ററിംഗ് ഷെഡ്ഡിനു സമീപത്തെ വെള്ളിവെളിച്ചത്തില്‍, ഒരു ഗര്‍ത്തത്തിലും അതുവരെ വീണിട്ടില്ലാത്ത ഏതെങ്കിലും നക്ഷത്രങ്ങളുമൊത്ത് തുള്ളിക്കളിക്കുകയാവും.
SC-6 ല്‍ കയറുക എന്നത് റോക്കറ്റില്‍ കയറുന്ന പോലെയാണ്. ഒമ്പതരയുടെ കൌണ്ട് ഡൌണ്‍ തുടങ്ങിയാല്‍ പിന്നെ ഇടയ്ക്ക് ഇറക്കമില്ല. ഉച്ചയൂണിന്‍റെ എസ്കേപ് വെലോസിററി കൂടി കടന്നു കിട്ടിയാല്‍ ഭൂമിയും അതിലുള്ള സകലതും അനേകം പ്രകാശവര്‍ഷങ്ങള്‍ അപ്പുറമാകും. മെക്കാനിക്സും ഇലക്ട്രോണിക്സും ആസ്ട്രോ ഫിസിക്സും കൊണ്ടു പെരുത്ത തലയും തോളത്തിട്ട് ചിലര്‍ ഇതിനിടയിലും ഒന്നു പുറത്തു ചാടാന്‍ ശ്രമിക്കും. എന്നാല്‍, ഒരവര്‍ തീര്‍ത്ത് സാറ് ഇറങ്ങും മുമ്പേ വാതില്‍ക്കല്‍ വെയിറ്റ് ചെയ്യുന്ന അടുത്ത മാഷുമേല്‍ ഇടിച്ച് ആ ധൂമകേതുക്കള്‍ തല്‍ക്ഷണം കരിഞ്ഞുവീഴും.
ഇന്നും ഓര്‍മയുണ്ട് ആ ദിവസം. ക്ലാസ്സില്‍ SC-6 കാരുടെ ദേശീയാഘോഷമായ ഉച്ചയൂണു മഹോത്സവം പൊടിപൊടിക്കുകയാണ്. വെള്ളത്തില്‍ നീന്തുന്നതും മണ്ണിലിഴയുന്നതും ആകാശത്ത് പറക്കുന്നതുമായ നാനാതരം ജീവികള്‍ ഡെസ്കിനു മുകളിലെ ഊണ്പാത്രങ്ങളില്‍ നിശ്ശബ്ദമായിരുന്ന് തങ്ങളുടെ ഭൂതകാലം അയവിറക്കുന്നു. ഞങ്ങള്‍ ആണും പെണ്ണും പതിവു പോലെ ഒരൊറ്റ യൂണിറ്റായി ചേര്‍ന്നിരുന്ന് നിറഞ്ഞ വായില്‍ സൊറ പറയുന്നു. ഊണിന്‍റെ വിഭവ സമൃദ്ധിയില്‍ 'ഇന്‍റേര്‍ണല്‍ ഫ്രിക്ഷന്‍' തുടങ്ങിയ വയറിന്‍റെ പെടാപ്പാടും പരദൂഷണത്തിന്‍റെ ആവേശത്തിമിര്‍പ്പും കൂടിയായപ്പോള്‍ ഉച്ച തിരിഞ്ഞുള്ള 'ഡ്രൈ അവറു'കള്‍ക്ക് മുമ്പേ പുറത്തുചാടുന്ന കാര്യം ഞങ്ങള്‍ മൂന്നാലു പേര്‍ മറന്നു.
ഒന്നരയുടെ മണി മുഴങ്ങിയതും അപ്പോള്‍ ആട്ടം തുടങ്ങിയ 'സിമ്പിള്‍ പെന്‍ഡുലം' പോലെ ഇട്ടൂപ്പ് മാത്യു സാര്‍ കടന്നു വന്നു. വന്നപാടെ മെക്കാനിക്സിലെ ഏതോ തിയറിയുടെ കുത്തിനു കേറിപ്പിടിച്ച് അദ്ദേഹം ക്ലാസ്സും തുടങ്ങി. ഞാന്‍ ഫസ്റ്റ് ഡി സി യിലെ സുന്ദരിയുടെ വെള്ളാരങ്കണ്ണുകളിലേക്കും എനിക്കൊപ്പമിരുന്ന കൃഷ്ണമേനോന്‍ ബാംഗ്ളൂരിലെ MRF Pace Foundation എന്ന ക്രിക്കററ് കളരിയിലേക്കും സാബു തമ്പി ആയിടെ റിലീസായ ഒരു ഹിന്ദി ചിത്രത്തിലെ ഗാന രംഗത്തിലേക്കും 'സ്കൂട്ട്' ആയി.
പിന്നെ ഓര്‍മ വരുമ്പോള്‍ കേള്‍ക്കുന്നത് ഒരു പൊട്ടിച്ചിരിയാണ്. പൊട്ടനെന്ത് പൊട്ടിച്ചിരി...? ഞാന്‍ കണ്ണ് മിഴിച്ചു സകലരെയും നോക്കി. എല്ലാവരും പിന്‍സീറ്റിലിരുന്ന ഞങ്ങളെ നോക്കി ചിരിക്കുന്നു. കാര്യമറിഞ്ഞത് പിന്നീടാണ്. ക്ലാസ്സിനിടയില്‍ എപ്പോഴോ ഏതാനും പ്രാവുകള്‍ ഞങ്ങള്‍ക്ക് പിന്നിലെ ബെന്ചില്‍ വന്നിരുന്നു. ഇതൊന്നുമറിയാതെ ദിവാസ്വപ്നങ്ങളില്‍ മുങ്ങാങ്കുഴിയിട്ടു കിടന്ന ഞങ്ങള്‍ക്ക് നേരേ തക്കസമയത്ത് ഇട്ടൂപ്പ് മാത്യു സാര്‍ തോട്ടയെറിഞ്ഞു. "കണ്ടില്ലേ, ക്ലാസ്സില്‍ ഇതുവരെ കാണാത്ത ചിലരെ കാണാന്‍ പ്രാവുകള്‍ എത്തിയത്..."
ഷേണായ് സാര്‍, എന്‍ ഐ ടി, മോഹന്‍ തോമസ് , ആര്‍ കെ ജെ, ടി എന്‍ വി, അവിര സാര്‍..........അറിവിനും ആത്മാര്‍ത്ഥതയ്ക്കും പേരു കേട്ട എത്രയോ പേരുണ്ട് യുസിയില്‍ ഫിസിക്സ് അധ്യാപകരായി. പക്ഷേ, ഈ മഹാരഥര്‍ മാറി മാറി പഠിപ്പിച്ചിട്ടും ഈയുള്ളവന്‍റെ മാത്രം പരീക്ഷകള് കല്പന ചൌള കയറിയ കൊളംബിയ ഷട്ടില് പോലായി. ഒരിക്കലല്ല, പല തവണ. കുറ്റം ആരുടേതെന്ന് ഊഹിക്കാമല്ലോ....?
യുസിയില്‍ BSc phycics പഠിച്ച ചിലര്‍ക്കെങ്കിലും SC-6 എന്നു വച്ചാല്‍ നെപ്പോളിയന് സെന്‍റ് ഹെലേന ദ്വീപു പോലെയോ വീരസവാര്‍ക്കറിനു സെല്ലുലാര്‍ ജയില് പോലെയോ ആന്ഫ്രാങ്കിന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയോ ആയിരുന്നു. തീര്‍ച്ച.
Tuesday 23 December 2008
ചാപ്പല്‍
"പ്രിയേ വരിക, നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം,
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി
മുന്തിരിവള്ളി തളിര്‍ത്തു വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം
അവിടെ വച്ച് ഞാന്‍ നിനക്കെന്‍റെ പ്രണയം തരും."
ടാങ്കര്‍ ലോറിക്കൊപ്പം വേദപുസ്തകത്തെയും പ്രണയത്തിന്‍റെ പ്രതിബിംബമാക്കിയ ചലച്ചിത്ര പ്രതിഭയാണ് പത്മരാജന്‍. യുസിയിലെ ചാപ്പലിനെ ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഉത്തമഗീതത്തിലെ ഈ വരികള്‍ ഓര്‍ക്കും, ഉള്ളില്‍ ഒരു നനവ് പടരും.
ദേവാലയമാണെങ്കിലും പ്രാവുകള്‍ക്ക് ഇവിടം പ്രണയത്തിന്‍റെ താജ്മഹലാണ്. കോളേജിനു ജീവനില്ലാത്ത ചില ഞായറാഴ്ചകളില്‍ ചാപ്പലിനു മുന്നിലൂടെ നടക്കുമ്പോള്‍ അനേകം പ്രണയിനിപ്രാവുകളുടെ അടക്കിപ്പിടിച്ച കുറുകല്‍ കേള്‍ക്കാം.
പ്രാവുകള്‍ക്ക് മാത്രമല്ല, യുസിയിലെ കമിതാക്കളുടെയും ഇഷ്ടസന്നിധാനമാണ് ചാപ്പല്‍. ക്ലാസ് കട്ട് ചെയ്ത് പൂട്ടിയിട്ട ചാപ്പലിനു മുന്നിലെ പടവുകളിരുന്ന് ചിലര്‍ സ്വര്‍ഗത്തിലേക്ക് പറന്നുയരാറുണ്ട്. പ്രിന്‍സിപ്പാളിന്‍റെ രൂപത്തില്‍ പോലും വന്നേക്കാവുന്ന സാത്താന്‍റെ കണ്ണ് വെട്ടിച്ച് സോളമന്‍റെ ഉത്തമഗീതം ആലപിക്കുവാന്‍ അത്യുന്നതങ്ങളില്‍ നിന്നും ദൈവം ഇവര്‍ക്കായി ഇറക്കിക്കൊടുത്ത മറയത്രേ ചാപ്പല്‍!
ക്രിസ്മസ് അടുക്കുമ്പോള്‍ യുസിയുടെ കിഴക്കും പടിഞ്ഞാറും നടുക്കുമുള്ള ലേഡീസ് ഹോസ്ററലുകളിലെ സുന്ദരിക്കൊച്ചുങ്ങള്‍ മാലാഖമാരുടെ വേഷത്തില്‍ ചാപ്പലിനുളളില്‍ 'കൊയറ്' പാടാനെത്തും. അപ്പോഴൊക്കെ ചാപ്പലില്‍ നിന്ന് ഒരു 'ലോങ്ങ് ഷോട്ടില്‍ ബി ബി സിയുടെ ഗേററിനപ്പുറത്തെ ഇരുളില്‍ അനേകം ജോഡി പിശാചിന്‍റെ കണ്ണുകള്‍ മാലാഖമാരെ നോക്കി നെടുവീര്‍പ്പിടും...!
ചാപ്പലിന്‍റെ മച്ച് പ്രാവുകള്‍ക്ക് മണിയറ ഒരുക്കാനുള്ളതാണ്. അതിന്‍റെ പടവുകള്‍ യുസിയിലെ ആണിനും പെണ്ണിനും പ്രണയിക്കാനുള്ളതും. പക്ഷേ, ചാപ്പലിനകം എന്തിനുള്ളതാണ്..? കര്‍ത്താവിനു മാത്രമറിയാം. നാളിതു വരെ യുസിയില്‍ പഠിച്ച ഒരുത്തനും അതിനുള്ളില്‍ കയറി പ്രാര്‍ഥിച്ചതായി പറഞ്ഞു പോലും കേട്ടിട്ടില്ല!
Friday 19 December 2008
നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്
എഴുപതുകളിലെ കഥയാണ്.
മധ്യകേരളത്തിലെ ഒരു കാമ്പസ്.
മുഖത്ത് മീശയുടെ ലക്ഷണം കാണിച്ചുതുടങ്ങിയ
പ്രീ ഡിഗ്രിക്കാരന്‍ പയ്യന്‍ പുതിയൊരു കവിതയെഴുതി.
കൊളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കും മുമ്പ്
തന്‍റെ മലയാളം അധ്യാപികയെ കവിത കാണിച്ചു.
അതിലെ 'മിഴിനാര്' എന്ന വാക്ക് അവര്‍ വെട്ടി;
പകരം 'മുടിനാര്' എന്നാക്കി.
മിഴിനാര് എന്ന വാക്ക് മലയാളത്തില്‍ ഇല്ലത്രേ...!
കവിയുടെ പേര് ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കവിത; യാത്രാമൊഴി...!
പ്രീ ഡിഗ്രി കഴിഞ്ഞു . ചാരായം കുടിച്ചും ചങ്കില്‍ തറയ്ക്കുന്ന വാക്ക് വിതച്ചും യുവകവി അലഞ്ഞുനടന്നു. ഇതിനിടെ വീടും പഠിപ്പും ഭ്രമണപഥത്തില്‍ നിന്ന് ഒഴിഞ്ഞുപോയി. കവിയുടെ കഥയറിഞ്ഞ ഒരു നാട്ടുകാരന്‍ ഗുണദോഷിച്ചു: "ഇപ്പോള്‍ ഒപ്പമുള്ളവര്‍ എന്നും കാണില്ല. പഠിത്തം തുടരണം. യുസിയില്‍ ഡിഗ്രിക്ക് ചേരണം." അച്ഛനുമായി പിണങ്ങിനില്‍ക്കുന്നതിനാല്‍ കവിയുടെ രക്ഷിതാവായി നാട്ടുകാരന്‍ തന്നെ യുസിയില്‍ അവതരിച്ചു.
നല്ലവനായ ആ നാട്ടുകാരനും ഒരു അധ്യാപകനായിരുന്നു. യുസിയിലെ തന്നെ അധ്യാപകന്‍. മലയാളം വിദ്യാര്‍ഥികളുടെ എന്നത്തേയും പ്രിയപ്പെട്ട എ. ഗോപിനാഥന്‍ സാര്‍.
അങ്ങനെ, ഒരു ഗുരുനാഥയുടെ പിഴയ്ക്ക്, നാളുകള്‍ക്കു ശേഷം മറ്റൊരു ഗുരുനാഥന്‍ പ്രായശ്ചിത്തം ചെയ്തു!
(ചുള്ളിക്കാട് യുസിയിലും ഒതുങ്ങിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യുസി വിട്ട് അദ്ദേഹം മഹാരാജാസിലേക്ക് പറന്നു പോയി. കാരണങ്ങള്‍ പലതുണ്ട്. അക്കഥ പിന്നാലെ.)
മധ്യകേരളത്തിലെ ഒരു കാമ്പസ്.
മുഖത്ത് മീശയുടെ ലക്ഷണം കാണിച്ചുതുടങ്ങിയ
പ്രീ ഡിഗ്രിക്കാരന്‍ പയ്യന്‍ പുതിയൊരു കവിതയെഴുതി.
കൊളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കും മുമ്പ്
തന്‍റെ മലയാളം അധ്യാപികയെ കവിത കാണിച്ചു.
അതിലെ 'മിഴിനാര്' എന്ന വാക്ക് അവര്‍ വെട്ടി;
പകരം 'മുടിനാര്' എന്നാക്കി.
മിഴിനാര് എന്ന വാക്ക് മലയാളത്തില്‍ ഇല്ലത്രേ...!
കവിയുടെ പേര് ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കവിത; യാത്രാമൊഴി...!
പ്രീ ഡിഗ്രി കഴിഞ്ഞു . ചാരായം കുടിച്ചും ചങ്കില്‍ തറയ്ക്കുന്ന വാക്ക് വിതച്ചും യുവകവി അലഞ്ഞുനടന്നു. ഇതിനിടെ വീടും പഠിപ്പും ഭ്രമണപഥത്തില്‍ നിന്ന് ഒഴിഞ്ഞുപോയി. കവിയുടെ കഥയറിഞ്ഞ ഒരു നാട്ടുകാരന്‍ ഗുണദോഷിച്ചു: "ഇപ്പോള്‍ ഒപ്പമുള്ളവര്‍ എന്നും കാണില്ല. പഠിത്തം തുടരണം. യുസിയില്‍ ഡിഗ്രിക്ക് ചേരണം." അച്ഛനുമായി പിണങ്ങിനില്‍ക്കുന്നതിനാല്‍ കവിയുടെ രക്ഷിതാവായി നാട്ടുകാരന്‍ തന്നെ യുസിയില്‍ അവതരിച്ചു.
നല്ലവനായ ആ നാട്ടുകാരനും ഒരു അധ്യാപകനായിരുന്നു. യുസിയിലെ തന്നെ അധ്യാപകന്‍. മലയാളം വിദ്യാര്‍ഥികളുടെ എന്നത്തേയും പ്രിയപ്പെട്ട എ. ഗോപിനാഥന്‍ സാര്‍.
അങ്ങനെ, ഒരു ഗുരുനാഥയുടെ പിഴയ്ക്ക്, നാളുകള്‍ക്കു ശേഷം മറ്റൊരു ഗുരുനാഥന്‍ പ്രായശ്ചിത്തം ചെയ്തു!
(ചുള്ളിക്കാട് യുസിയിലും ഒതുങ്ങിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യുസി വിട്ട് അദ്ദേഹം മഹാരാജാസിലേക്ക് പറന്നു പോയി. കാരണങ്ങള്‍ പലതുണ്ട്. അക്കഥ പിന്നാലെ.)
Tuesday 16 December 2008
മഹാഗണിതം
ക്ലാസ്സ് കട്ട് ചെയ്ത് ക്യാമ്പസില്‍ 'തേരാപാരാ' നടക്കുന്നവരെ പിടികൂടാന്‍ തക്കം പാര്‍ത്തവരായിരുന്നു കഴിഞ്ഞ മൂന്നാല് ദശകങ്ങളായി യുസി കണ്ട ഏതാണ്ടെല്ലാ പ്രിന്‍സിപ്പല്‍മാരും. ഏത് സമയവും ചാടിവീണേക്കാവുന്ന (ചിലപ്പോള്‍ അലറിക്കൊണ്ടും ചിലപ്പോള്‍ സ്ത്രൈണമായ ശബ്ദത്തില്‍ 'മോനേ' എന്ന് വിളിച്ചും) ഇത്തരക്കാരെ വിശേഷിപ്പിക്കാന്‍ യുസിയിലെ ചില ബുദ്ധിയുള്ളവര്‍ ഒരു ഉപമ ഉപയോഗിച്ചിരുന്നു: "ഡെമോക്ലീസിന്‍റെ വാള്‍"!
യുസിയിലുണ്ടായിരുന്ന കാലത്തോളം മാജിക് കാണിച്ചു കുട്ടികളെ രസിപ്പിച്ചിരുന്ന നോണ്‍-ടീച്ചിംഗ് സ്റ്റാഫ് ആണ് ഫീലിപ്പോസ് ചേട്ടന്‍. ഹോളണ്ട് ഹോസ്ടലിനപ്പുറത്തെ കുടുസുമുറിയില്‍ 'നൂറ്റാണ്ടു'കളോളം പാര്‍ത്ത (എല്ലാ മാജിക്കുകാരെയും പോലെ അദ്ദേഹത്തിനും ഒരു മിസ്റ്റിക് സ്വഭാവമുണ്ട്) അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു കറുത്ത പെട്ടി ഉണ്ടായിരുന്നു. ബലൂണ്‍ മുതല്‍ ബ്രാ വരെ മാജിക്കിന് വേണ്ടതും വേണ്ടാത്തതുമായ സകലതും സൂക്ഷിക്കുന്ന ഗമണ്ടനൊരു പെട്ടി. 'ഇതിലില്ലാത്തത് മറ്റെവിടെയും കാണില്ല' എന്ന അദൃശ്യമായ ഒരു 'ടാഗ്' തൂക്കിയിട്ട ആ പെട്ടിയ്ക്ക് ചില കുട്ടികള്‍ രസകരമായ ഒരു പേരിട്ടു: 'പണ്ടോരയുടെ പെട്ടി'!
കാന്‍റീനിനോട് ചേര്‍ന്നുള്ള ആണുങ്ങളുടെ മൂത്രപ്പുര നാറ്റത്തിനു പണ്ടേ ഫെയ്മസാണ്. എത്ര കഴുകിയാലും വൃത്തിയാകാത്ത അതിനെ ചില അസൂയാലുക്കള്‍ പണ്ടു മുതലേ 'ഈജിയന്‍ തൊഴുത്ത്' എന്ന് വിളിച്ചുപോന്നു.
എന്നാല്‍, ഇതൊന്നുമല്ലാത്ത പുതിയൊരു ഐറ്റം ഇന്നാളൊരൂസം യുസിയില് പോയപ്പോ കേള്ക്വേം കാണ്വേം ചെയ്തു: 'രാമചന്ദ്രന്‍റെ മണി'!
പണ്ട്, പുണ്യപുരാണകഥകള് ദൂരദര്ശനില് 'ലൈവ്' നടക്കുന്ന കാലത്ത് യുസിയില്‍ വിളങ്ങിനിന്നിരുന്ന 'ലേഡീസ് വെയ്ററിംഗ്ഷെഡ്ഡില്' മുന്നിലാണ് ഈ അവതാരം നെഞ്ചും വിരിച്ചു നിക്കണത്. രണ്ടാം ലോകമഹായുദ്ധതതില് മരിച്ച പട്ടാളക്കാരുടെ സ്മരണയ്ക്ക് പണിത വാര്‍ മേമ്മോറിയല്കള് പോലെ ആ പരിപാവനമായ ഷെഡ്ഡില് ആത്മസംഘട്ടനം മുട്ടി മരിച്ച പാവം പെണ്ണുങ്ങളുടെ ഓര്‍മ്മയ്ക്കായി ശില്പി രാമചന്ദ്രന്‍ നിര്‍മിച്ച ഈ കുന്ദ്രാണ്ടതതില്‍ മനുഷ്യനു കണ്ടാ മനസ്സിലാകുന്ന ഒരൊററ സാധനമേയുള്ളൂ: മണി. അതായത്, കോളേജ് തുടങ്ങിയ കാലത്ത് അന്നത്തെ കുട്ടികളുടെ ( 1921 ല്‍ പഠിച്ചിരുന്നവരെ 'കുട്ടികള്‍' എന്ന് തെകച്ചു വിളിക്കാന്‍ പാട്വോ എന്തോ...?) നെഞ്ച് പിളര്ക്കുമാറുച്ചതതില്‍ അടിക്കാനുപയോഗിച്ചിരുന്ന ഓട്ടുമണി. അങ്ങനെയാണ് ഈ ശില്പതതിന് 'രാമചന്ദ്രന്‍റെ മണി' എന്ന പേരു കിട്ടിയത്. വര്‍ഷങ്ങളായി നിലനിന്നു പോന്ന 'യൂസിക്കാര് മണി കെട്ടും' എന്ന ദാര്ശനികസമസ്യയ്ക്കും അതോടെ ഉത്തരമായി.
ശരിക്കും ഈ ശില്പതതിന്‍റെ പേര് വേറൊന്നാണ്. യൂസീല് പണ്ടു കണക്കു പഠിച്ച്, ഇന്നും കണക്കു കൂട്ടി ഉപജീവനം നടത്തുന്ന ഏത് വരാഹമിഹിരനും മനസ്സു കൊണ്ട് കണക്കിനെ തള്ളിപ്പറഞ്ഞുപോകുന്ന ഒരു പേര്: മഹാഗണിതം. ക്ഷേത്രഗണിതതെത ജ്യാമിതീയരൂപങ്ങളില്‍ ബീജാവാപം ചെയ്ത് യവനസങ്കല്‍പ്പങ്ങള്‍ക്ക് അവതീര്‍ണമായി പ്രാന്ത വല്ക്കരിച്ചിരിക്കുകയാണത്രേ ഈ ശില്പതതില്‍...!
പിന്നെ, അമ്മയെ തല്ലിയാലും അമ്മയാണെ രണ്ടു പക്ഷം പിടിക്കുന്നവരാണല്ലോ മലയാളികള്‍. അങ്ങനെ നോക്കുമ്പോള്‍ മഹാഗണിതത്തിനുമുണ്ട് ഏറെ ആരാധകര്‍. മഹാഗണിതതതില് മൈക്കലാന്ചലോയുടെ കരസ്പശമുണ്ടെന്നുവരെ ഇവരില്‍ ചില തീവ്രവാദികള്‍ വാദിച്ചുകളയും!
ബുദ്ധി പണ്ടേ ഇല്ലാത്തതു കൊണ്ടായിരിക്കും എനിക്ക് ഇതു കണ്ടപ്പോ ഒരു മാങ്ങാത്തൊലിയും (കോട്ടയംകാരന്‍റെ ഭാഷയില് പറഞ്ഞാല്‍ ഒരു 'വാഴയ്ക്കായും') മനസ്സിലായില്ല. ഒള്ള കാര്യം പറഞ്ഞാ ഈ ശില്പം കണ്ടപ്പോ പച്ചമലയാളത്തില് ദിങ്ങനൊരു ചോദ്യമാണ് ആദ്യം വായില് വന്നത്: ദെന്തൂട്ടണ്....?
'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്ന്' കവി വിളിച്ച പോലെ 'മനസ്സിലാകാത്തതും, എന്നാല്‍ മഹത്തരവുമായ' (മനസ്സിലാകാത്തത് എങ്ങനെ മഹത്തരമാകുമെന്ന് മലയാളിയോട് ചോദിക്കരുത്) എന്തിനേയും യുസിക്കാര്‍ക്ക് ഇനി ധൈര്യമായി 'രാമചന്ദ്രന്‍റെ മണി' എന്ന് വിളിക്കാം.
Subscribe to:
Posts (Atom)